Admin

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ

നാസറുദ്ദീന് മണ്ണാര്ക്കാട് എഴുതുന്നു. ഇന്നത്തെ ലോക ജനതയിലെ ‘ലീസ്റ്റ് വാണ്ടഡ് ‘ ജനതയാണ് റോഹിങ്കൻസ്. അവരുടെ ജനിതക താഴ് വഴികൾ പോലും ഇതുവരെയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇൻഡോ -ആര്യൻ ജനതയാണെന്നും അതല്ല ബംഗാൾ കുടിയേറ്റക്കാരാണെന്നും എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമുറപ്പാണ്. അവർ നമ്മുടെ ജനതയാണ് എന്നാരും എഴുതി വെച്ചിട്ടില്ല. അതിരുകളില്ലാത്ത മനുഷ്യർക്ക് പൗരത്വമില്ല. പൗരത്വമില്ലാത്തവർക്ക് ജീവിക്കാൻ അവകാശവുമില്ല കാരണം അവർ മനുഷ്യരുമല്ല. മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. സമവാക്യങ്ങൾ വളരെ ലളിതമാണ്. ഇതേ സമവാക്യമനുസരിച്ചാണ് മധ്യകാല […]

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ Read More »

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: സുപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും ഗ്രന്ഥകാരനും വാഗ്മിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.എം.അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധം ശക്തമാകുന്നു. ഡോ. സാക്കിര്‍ നായിക്കിനെതിരെയുണ്ടായ ഭരണകൂടവേട്ടയുടെ പകര്‍പ്പ് എം.എം.അക്ബറിനെതിരെ കേരളത്തില്‍ അരങ്ങേറുന്നത് മലയാളിയുടെ മതനിരപേക്ഷ പ്രബുദ്ധതയ്ക്ക് അപമാനമാണെന്ന തിരിച്ചറിവാണ് ശക്തമാകുന്നത്. ഇസ്‌ലാമിക പ്രബോധകരുടെ തലയ്ക്ക് വില പറയുന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യം ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചാണ് കൊടുമ്പിരിക്കൊളളുന്നത്. ഫാഷിസത്തിന്റെ കഞ്ഞിവെപ്പുകാരും വിറകുവെട്ടികളുമായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാറാമോ എന്ന

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു Read More »

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍

> കോഴിക്കോട്: ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ‍ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍ Read More »

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട്

ഹവാന: കൊമ്മ്യൂണിസ്റ് ക്യൂബയുടെ സ്ഥാപകൻ ഫിദൽ കാസ്ട്രോ മരണമടയുന്നത് അദ്ദേഹത്തിന്റെ മുൻകയ്യിൽ മാർക്സിസ്റ്റു ബുദ്ധിജീവികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കൊണ്ട് നടന്ന ‘അപ്പേർച്ചറ’ (apertura) പരിഷ്ക്കാരങ്ങൾക്ക് കാൽ നൂറ്റാണ്ട് തികയുന്ന വേളയിൽ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ഏകാധിപതി ബാറ്റിസ്റ്റയെ 1959ൽ വർഷങ്ങളോളം നീണ്ട ഗറില്ലാ പോരാട്ടങ്ങൾക്കൊടുവിൽ ഫിദലിന്റെയും സഹോദരൻ റൗളിന്റെയും നേതൃത്വത്തിൽ സായുധ വിപ്ലവകാരികൾ അട്ടിമറിച്ചതിനെത്തടർന്നാണ് ഫിദൽ ക്യൂബയുടെ അധികാരമേൽക്കുന്നതും ക്യൂബ ‘ചുവന്ന’ കാലത്തിലേക്ക് പ്രവേശിക്കുന്നതും. അർജന്റീനയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ ഗുവേര ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളെ യു. എസിന്റെ സാമ്രാജ്യത്വ

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട് Read More »

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍

മുംബൈ: അന്താരാഷ്ട്ര പ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്ക് പ്രസിഡന്റായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ അറിയാന്‍ അവസരമുണ്ടാക്കുന്ന പ്രബോധകരെയും സ്ഥാപനങ്ങളെയും വിരട്ടി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വ്യക്തമാകുന്നു. ധാക്ക ഭീകരാക്രമണവുമായി സാക്കിറിനെ ബന്ധിപ്പിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നു തെളിഞ്ഞിട്ടും അവ ചെന്നവസാനിച്ചത് ഐ.ആര്‍.എഫ് നിരോധനത്തിലാണ് എന്ന വസ്തുത, നിരോധനം എന്ന ലക്ഷ്യം  നേടിയെടുക്കുന്നതിനുവേണ്ടി ബോധപൂര്‍വം എഴുതിയുണ്ടാക്കിയ തിരക്കഥയുടെ ആദ്യ അധ്യായം മാത്രമായിരുന്നു വ്യാജ

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍ Read More »

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ)

ചന്ദ്രിക എഡിറ്റോറിയൽ (19/11/2016) ബഹു മത പണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്‍കി, മുംബൈ ആസ്ഥാനമായി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ബഹു ഭാഷാ പാണ്ഡിത്യമുള്ള ബഹു മത വിശാരദനാണ് ഡോ. സാക്കിര്‍ നായിക് എന്ന് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അറിയാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല, ഹിന്ദു,

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ) Read More »

മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക്

മുസ്‌ലിം ഉടമസ്ഥതയിലുള്ള മലയാളീ വൃത്താന്തപത്രങ്ങളില്‍ കുറഞ്ഞ കാലംകൊണ്ട് പുരോഗതിയുടെ വന്‍ദൂരം താണ്ടിയ ‘മാധ്യമം’ മുപ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. 1987ല്‍ ആരംഭിച്ച ദിനപത്രത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ തിരുവനന്തപുരത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒക്‌ടോബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പത്രത്തിന്റെ ജന്മം മുതല്‍ക്കുതന്നെ അതിന്റെ അണിയറയിലുള്ള ഒ.അബ്ദുര്‍റഹ്മാന്‍, വി.കെ ഹംസ അബ്ബാസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സ്വന്തമായി നല്ല പ്രചാരമുള്ള ഒരു സാംസ്‌കാരിക വാരികയും (മാധ്യമം ആഴ്ചപ്പതിപ്പ്) ചാനലും (മീഡിയ വണ്‍) ഇപ്പോള്‍ മാധ്യമം കുടുംബത്തിനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍

മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക് Read More »

മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍

  മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയം ലഭിക്കുന്ന മതപഠനാവസരത്തെ ഭീകരവല്‍ക്കരിച്ച് നിലവാരമുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമികാന്തരീക്ഷത്തെയും തകര്‍ക്കാനുള്ള മാധ്യമപരിശ്രമങ്ങള്‍ സജീവമാകുന്നതിനിടെ, മുസ്‌ലിം കുട്ടികളെ മതപീഡനത്തിനും വിവേചനത്തിനും വിധേയമാക്കുന്ന കേരളത്തിലെ പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകളെ സംബന്ധിച്ച ചര്‍ച്ച നവസാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. അമുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയോ അവര്‍ക്കുമേല്‍ ഇസ്‌ലാം അടിച്ചേല്‍പിക്കുകയോ ഒന്നും ചെയ്യാത്ത പീസ് സ്‌ക്കൂളുകള്‍ക്കുമേല്‍ വര്‍ഗീയതയുടെ ചാപ്പ കുത്തുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും

മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍ Read More »

മുസ്ലിം വേട്ടക്ക് പിന്തുണയുമായി മാതൃഭൂമി

കോഴിക്കോട്: ഭീകരവേട്ടയുടെ മറവില്‍ നിലവാരമുള്ള മുസ്്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുവാന്‍ കേരളാ പോലീസിലെ സംഘ് പരിവാര്‍ മനസ്സുള്ള ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഹീന പദ്ധതിക്ക് തുറന്ന പിന്തുണയുമായി മാതൃഭൂമി ദിനപത്രം രംഗത്ത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളനുസരിച്ച് മറ്റെല്ലാ സി.ബി.എസ്.ഇ സ്‌കൂളുകളെയും പോലെ സ്‌കൂള്‍ വിഷയങ്ങള്‍ വ്യവസ്ഥാപിതമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ‘മതകരിക്കുലം’ ആണ് പഠിപ്പിക്കുന്നതെന്ന് വ്യാജമായി ആരോപിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസിനെ അനുമോദിച്ചുകൊണ്ടുള്ള മുഖപ്രസംഗവുമായാണ് പത്രം ഒക്ടോബര്‍ പത്തിന് പുറത്തു വന്നിരിക്കുന്നത്. സി.ബി.എസ്.ഇ

മുസ്ലിം വേട്ടക്ക് പിന്തുണയുമായി മാതൃഭൂമി Read More »

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി

വിജയദശമി ദിനത്തില്‍ സ്ഥാപകദിനാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആര്‍.എസ്.എസ് രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ഗാന്ധിവധത്തിന് പശ്ചാത്തലമൊരുക്കിയതില്‍ സംഘത്തിനും ഹിന്ദുമഹാസഭാ നേതാവ് വി.ദി. സാവര്‍ക്കറിനുമുള്ള പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് മുംബൈയിലെ പ്രശസ്ത അഭിഭാഷകനും ചരിത്രകാരനും കോളമിസ്റ്റുമായ എ.ജി നൂറാനി രംഗത്തെത്തി. ‘ദി ഹിന്ദു’ ഗ്രൂപ്പ് പ്രസിദ്ധീരിക്കുന്ന ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയിലെഴുതിയ ‘RSS & Gandhi’s Murder’ എന്ന ലേഖനത്തിലാണ് നൂറാനി തെളിവുകള്‍ നിരത്തി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. സംഘ് പരിവാറിനെതിരെ അടിസ്ഥാന രേഖകളുദ്ധരിച്ചുകൊണ്ടുള്ള മൗലിക പ്രബന്ധങ്ങള്‍ വഴി ഇന്‍ഡ്യന്‍ ഇംഗ്ലീഷ് മാധ്യമരംഗത്തിന് ചിരപരിചിതനായ നൂറാനി,

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി Read More »