Admin

ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത്‌ കടുത്ത മുസ്‌ലിം വിരുദ്ധൻ

വിയന്ന: ബിഥോവന്റെ സിംഫണിയും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണവും ചരിത്രമെഴുതിയ ഡാന്യൂബ്‌ നദിക്കരയിൽ തീവ്ര മുസ്‌ലിം വിരുദ്ധത കൊടി പാറിക്കാനൊരുങ്ങുന്നു. ഓസ്റ്റ്രിയയുടെ പുതിയ ചാൻസലർ ആയി മുപ്പത്തൊയൊന്നുകാരനായ സെബാസ്റ്റ്യൻ കുർസ്‌ സ്ഥാനമേൽക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ്‌ മുസ്‌ലിം ലോകം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രനേതാവായിട്ടാണ്‌ സെബാസ്റ്റ്യൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്‌‌. 2013 മുതൽ ഓസ്റ്റ്രിയയിൽ വിദേശകാര്യമന്ത്രിയാണ്‌ അദ്ദേഹം. കേവലം 27 വയസ്സിൽ ഒരു രാജ്യത്തിന്റെ ഉന്നത മന്ത്രിസ്ഥാനം വഹിച്ച്‌ വാർത്തകളിൽ ഇടം നേടിയ ഓസ്റ്റ്രിയൻ മാധ്യമങ്ങളുടെ ‘Wunder-Wuzz’ (വണ്ടർ കിഡ്‌/അത്ഭുത ബാലൻ) […]

ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത്‌ കടുത്ത മുസ്‌ലിം വിരുദ്ധൻ Read More »

ഗാന്ധിയെ കൊന്നത്‌ ഞങ്ങൾ തന്നെ: ഹിന്ദു മഹാസഭ

മീററ്റ്‌: ഗാന്ധിവധത്തിൽ ഹിന്ദുത്വത്തിന്റെ പങ്ക്‌ മറച്ചുവെക്കാൻ ബി. ജെ. പിയും ആർ. എസ്‌. എസും ശ്രമിക്കുന്നത്‌ അപലപനീയമാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുത്വം അഭിമാനത്തോടെ ഏറ്റുപറയേണ്ട ഗാന്ധിവധത്തിൽ നിന്നും ഗോദ്‌സെയിൽ നിന്നും അകലം അഭിനയിക്കാൻ ശ്രമിക്കുന്നവരോട്‌ തങ്ങൾക്ക്‌ പ്രതിഷേധമുണ്ട്‌. ഗാന്ധിവധത്തെക്കുറിച്ച്‌ അപമാനലേശമില്ലാതെ സംസാരിക്കാൻ ഉള്ള ധൈര്യം ഹിന്ദു മഹാസഭയുടെ ഏറ്റവും വലിയ സവിശേഷതയാണ്‌. ആർ. എസ്‌. എസിനും ബി. ജെ. പിക്കും ആ ധൈര്യമില്ലെന്ന് മഹാസഭാ നേതാക്കൾ പരിഹസിച്ചു. മുംബൈക്കാരനായ പങ്കജ്‌ ഫട്നസ്‌ ഗാന്ധിയെ കൊന്നത്‌

ഗാന്ധിയെ കൊന്നത്‌ ഞങ്ങൾ തന്നെ: ഹിന്ദു മഹാസഭ Read More »

ഹാദിയക്കെതിരിൽ വിചിത്രവാദങ്ങളുമായി ജെ. രഘു

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ അതിക്രൂരമായ വീട്ടുതടങ്കലും പൗരാവകാശ നിഷേധവും അനുഭവിക്കുന്ന ഹാദിയക്കെതിരിൽ വിചിത്രവും പരിഹാസ്യവുമായ വാദങ്ങളുമായി ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ജെ. രഘു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ രണ്ട്‌ ലേഖനങ്ങൾ വഴിയാണ്‌ ഹാദിയയോടുള്ള രഘുവിന്റെ കൊടും വിഷം വമിക്കുന്ന അസഹിഷണുത പുറത്തുവന്നിരിക്കുന്നത്‌. ഇതോടെ, ഹാദിയയെ സംഘ്‌ പരിവാറിന്റെ കൂടെ നിന്ന് വേട്ടയാടാൻ മാത്രമുള്ള ധൈഷണിക ഉപരിപ്ലവതയാണ്‌ ഫാഷിസത്തിനെതിരെ വലിയ വായിൽ വർത്തമാനം പറയുമ്പോഴും കേരളത്തിലെ ഇടത്‌ ‘പുരോഗമനവാദി’കളെ നയിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്‌. ഇൻഡ്യയുടേതടക്കമുള്ള

ഹാദിയക്കെതിരിൽ വിചിത്രവാദങ്ങളുമായി ജെ. രഘു Read More »

ഹാദിയ: പിണറായിക്ക് അകീൽ ബിൽഗ്രാമിയുടെ തുറന്ന കത്ത്‌

ന്യൂയോർക്ക്‌: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചതിന്റെ പേരിൽ ഹിന്ദുത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കയ്യേറ്റങ്ങൾക്കിരയാവുന്ന സ്ത്രീയാണ്‌ ഹാദിയ എന്നിരിക്കെ അവരുടെ വിഷയത്തിൽ ഇടപെടാനും സംസാരിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ തയ്യാറാകണം എന്നാവശ്യപ്പെട്ട്‌ പിണറായി വിജയന്‌ അകീൽ ബിൽഗ്രാമി തുറന്ന കത്തയച്ചു. കേസിൽ കേന്ദ്ര താൽപര്യപ്രകാരം എൻ. ഐ. എ അന്വേഷണം നടത്താൻ സംസ്ഥാനം നിന്നുകൊടുക്കുന്നത്‌ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ അടിയറവ്‌ വെക്കലാണെന്നും ബിൽഗ്രാമി കത്തിൽ ചൂണ്ടിക്കാട്ടി. കൊളംബിയ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രൊഫെസർ ആണ്‌ ഇൻഡ്യക്കാരനും

ഹാദിയ: പിണറായിക്ക് അകീൽ ബിൽഗ്രാമിയുടെ തുറന്ന കത്ത്‌ Read More »

മില്ലി റിപ്പോർട്ടിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ

എഡിറ്റോറിയൽ 2016 സെപ്റ്റംബർ മുപ്പതിനാണ്‌ മില്ലി റിപ്പോർട്ട്‌ എന്ന ആശയം മൂർത്തമായിത്തീർന്നത്‌. വെബ്സൈറ്റിൽ ആദ്യത്തെ പോസ്റ്റ്‌ വന്നതും ഫെയ്സ്ബുക്ക്‌ പെയ്ജിൽ അത്‌ ഷെയർ ചെയ്യപ്പെട്ടതും അന്നായിരുന്നു. അതുകഴിഞ്ഞ്‌ ഇന്നേക്ക്‌ ഒരു വർഷമായിരിക്കുന്നു. ശൈശവത്തിന്റെ ഒരു വർഷം ഓൺലൈൻ മാധ്യമരംഗത്ത്‌ ചെറുതല്ലാത്ത അടയാളങ്ങൾ സാധ്യമാക്കിയാണ്‌ മില്ലി റിപ്പോർട്ട്‌ പിന്നിടുന്നത്‌. സർവശക്തനാണ്‌ സർവസ്തുതികളും! മുസ്‌ലിം വ്യവഹാരങ്ങളിൽ ഫോക്കസ്‌ ചെയ്തുകൊണ്ടുള്ള പത്രപ്രവർത്തനം ആണ്‌ മില്ലി റിപ്പോർട്ടിന്റെ ദർശനം. ഏതെങ്കിലും സംഘടനകളുടെ റിപ്പോർട്ടിംഗ്‌ വെബ്സൈറ്റ്‌ അല്ല മില്ലി റിപ്പോർട്ട്‌. മുസ്‌ലിം സമുദായത്തെയാണ്‌ ഞങ്ങൾ

മില്ലി റിപ്പോർട്ടിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ Read More »

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌

കോഴിക്കോട്‌: കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തിന്റെയും മാപ്പിള സമുദായത്തിന്രെയും മുഖഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച്‌ ഒരു കാലഘട്ടത്തിന്റെ ഇതിഹാസ നായകനായി മാറിയ സി. എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ വിട പറഞ്ഞിട്ട്‌ 34 വർഷം തികയുന്നു. 1983 സ്പെറ്റംബർ 28ന്‌ മന്ത്രിതല യോഗത്തിനുവേണ്ടി ഹൈദരാബാദിൽ ആയിരിക്കുമ്പോഴായിയിരുന്നു സി. എച്ചിന്റെ അന്ത്യം. 1927 ജൂലൈ 15ന്‌ കോഴിക്കോട്‌ നഗരത്തിൽ നിന്ന് ദൂരേക്ക്‌ മാറിയുള്ള അത്തോളി എന്ന ഉൾനാടൻ വടക്കൻ ഗ്രാമത്തിൽ ഒരു സാധാരണ ദരിദ്ര മാപ്പിള കുടുംബത്തിൽ

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌ Read More »

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ

അഭിമുഖം/ഡോ. സീമ. എം. പി ജെ. എൻ. യുവിലെ സെന്റർ ഫോർ റഷ്യൻ ആൻഡ്‌ സെന്റ്രൽ ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് 2016ൽ ഡോ. അർച്ചന ഉപാധ്യായക്കുകീഴിൽ ‘Religious Revivalism in Russia: Internal and External Dimensions’ എന്ന വിഷയത്തിൽ പി. എച്ച്‌. ഡി പൂർത്തിയാക്കിയ ഡോ. സീമ ‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു. ?ഒക്റ്റോബർ വിപ്ലവത്തിനുമുമ്പുള്ള റഷ്യൻ മതജീവിതത്തെ സാമാന്യമായി വിവരിക്കാമോ? – പൗരസ്ത്യ ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലെനിന്റെ നേതൃത്വത്തിൽ വിപ്ലവം

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ Read More »

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത്

ആൾദൈവത്തെ രക്ഷിക്കാൻ മാതൃഭൂമി ‘സംഘടിപ്പിച്ച’ പെൺചേലാകർമ്മം, പ്രതീക്ഷിച്ചതുപോലെത്തന്നെ, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച ചർച്ചകളിലാണ്‌ വന്നവസാനിച്ചിരിക്കുന്നത്‌. കോഴിക്കോട്ടെ ‘ക്ലിനിക്ക്‌’ പൂട്ടിച്ച മുസ്‌ലിം യൂത്ത്‌ ലീഗിനെ പ്രതിസ്ഥാനത്തുനിർത്തി പെൺ ചേലാകർമ്മം ഇസ്‌ലാമികാനുശാസനം ആണെന്ന് വാദിച്ച സമസ്ത പ്ലാറ്റ്ഫോമിലുള്ള ശാഫിഈ കർമ്മശാസ്ത്രവിശാരദരും അവരുടെ വാദത്തെ തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ട്‌ ‘കേരള മുസ്‌ലിംകൾ ശരീഅത്തിനെ സെലക്റ്റീവ്‌ ആയി‌ പിന്തുടർന്നതു‌ കൊണ്ടാണ്‌ ഇവിടെ പെൺചേലാകർമ്മ പാരമ്പര്യമില്ലാത്തത്‌ എന്നും സ്ഥലകാലങ്ങൾക്കനുസരിച്ച്‌ ശരീഅത്തിനെ വിവിധ മുസ്‌ലിം സമൂഹങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്‌/പരിഷ്കരിക്കേണ്ടതുണ്ട്‌ എന്ന പാഠമാണ്‌ ഇത്‌ നൽകുന്നത്‌’ എന്നും പ്രഖ്യാപിച്ച്‌ ലിബറലുകളും

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത് Read More »

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി

മലപ്പുറം: പറവൂരിൽ ഗൃഹസന്ദർശനവും ലഘുലേഖാ വിതരണവും നടത്തിയ ഇസ്‌ലാമിക പ്രവർത്തകർക്കു നേരെയുണ്ടായ ആർ. എസ്‌. എസ്‌, പൊലീസ്‌ കയ്യേറ്റത്തിനും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസ്‌ലാമോഫോബിയക്കുമെതിരിൽ മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഹാളിനു മുന്നിൽ നടന്ന ബഹുജന സമ്മേളനം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സംസ്ഥാന സർക്കാറിനുള്ള ശക്തമായ താക്കീതായി മാറി. വൈകീട്ട്‌ 4. 30ന് ആരംഭിച്ച സമ്മേളനം

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി Read More »

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല

“എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ, നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.” പാക്കിസ്ഥാനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ ‘പെങ്ങൾസ്ഥാൻ’ എന്ന കവിതയാരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ ‘പെങ്ങൾസ്ഥാൻ’ ആയ മൂന്നു പേർ ഇപ്പോഴും മലപ്പുറം ജില്ലയിലെ അരീക്കോട്ട്‌ ജീവിച്ചിരിപ്പുണ്ട്‌– പുത്തലം തൊടുകര വീട്ടിൽ കോയ ഉമർ കുട്ടി, അബൂബക്‌ർ, അലി എന്നിവർ; പരേതരായ കുഞ്ഞായിൻ കാക്കാന്റെയും പൂവഞ്ചേരി ഇത്തീരി ഉമ്മയുടെയും മക്കൾ. പുത്തലത്തുകാരൻ തന്നെയായിരുന്ന വട്ടിക്കുത്ത്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഇവരിൽ കോയ ഉമർ കുട്ടിയുടെ കൂടെ ഇരട്ട പെറ്റ

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല Read More »