Admin

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2

അറിവില്ലായ്മയുടെയും ഇസ്ലാം വെറുപ്പിൻ്റെയും മിശ്രിതമാണ് നവനാസ്തികത. ആഗോള സാമ്രാജ്യത്വവും തീവ്ര വലതുപക്ഷവും നൽകുന്ന മുസ്ലിം വിരുദ്ധ വംശീയതയെന്ന അന്നമാണ് ഇവരുടെ ഇസ്ലാം വെറുപ്പ് ശക്തിയാർജിക്കുന്നതിനു പിന്നിലുള്ള രഹസ്യം. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിൽ ഇസ്ലാം വെറുപ്പുൽപ്പാദനത്തിൻ്റെ പായയിലെ സഹശയനക്കാരാണ് സി. രവിചന്ദ്രനും ഇ. എ ജബ്ബാറുമെല്ലാം. സ്വതന്ത്ര ചിന്താ സെമിനാറുകളിലെ വിഷയാവതാരകർ മുതൽ സോഷ്യൽ മീഡിയയിൽ തെറി ട്രോളുകളുമായി ഊരുചുറ്റുന്ന ഫേക്ക് ഐഡികൾ വരെയുള്ളവരുടെ നബി വിദ്വേഷ പ്രചരണങ്ങൾക്കുള്ള ‘റഫറൻസ്’ ഓറിയൻ്റലിസ്റ്റുകൾ എഴുതിവെച്ച നബി വിമർശന പുസ്തങ്ങളാണ്. നബി […]

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2 Read More »

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ

കേരളത്തിലെ ഒരു ഇസ്ലാമിക പ്രബോധകൻ റമദാനിൽ തൻ്റെ യൂറ്റ്യൂബ് ചാനലിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ‘അജയ്യമാണ് ക്വുർആൻ’ എന്ന തലക്കെട്ടിലുള്ള വീഡിയോ പരമ്പരയ്ക്ക് മറുപടിയെന്നോണം യുക്തിവാദി പ്രഭാഷകൻ ഇ എ ജബ്ബാർ നടത്തിയ പ്രസംഗം അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിൽ നിന്ന് കഴിഞ്ഞ ദിവസം കേൾക്കാനിടയായി. ഇസ്ലാം കേവലം ഫോബിയ (മിഥ്യാ ഭയം)അല്ലെന്നും, മറിച്ച് ഫിയറും ഡേഞ്ചറും(പേടിയും ആപത്തും) ആണെന്നും സമർത്ഥിക്കുവാനാണ് പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള തൻ്റെ പ്രസംഗത്തിലൂടെ ‘ അദ്ദേഹം പരിശ്രമിക്കുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവ് പോലും

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ Read More »

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം

സുഹൃത് ബന്ധങ്ങൾക്ക് എങ്ങനെ ഒരു സമുദായത്തെയും ആ പ്രദേശത്തെ പിന്നാക്ക വിഭാഗത്തിൻ്റെയും ജീവിതനിലവാരവും സാംസ്കാരിക ഉന്നമനവും മാറ്റിമറിക്കുവാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ജമാൽ മുഹമ്മദ് കോളേജ്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഏതാനും സമർപ്പിത തേജസ്സുകൾ തലമുറകളായി പങ്കുവെച്ചു വന്ന സൗഹൃദത്തിന്റെ ജ്വലിക്കുന്ന സ്മാരകമാണ് ഈ വൈജ്ഞാനിക ഗോപുരം. ട്രിച്ചിയിലെ വർത്തക പ്രമുഖരും സമുദായ സ്നേഹികളുമായിരുന്ന കാജാ മിയാൻ റാവുത്തറും ജമാൽ മുഹമ്മദ് സാഹിബും ചേർന്ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം Read More »

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക

മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരു വക്‌ത് നമസ്കാരത്തിന് ഒരു ലക്ഷം കൂലിയാണ്. മദീനയിലെ മസ്ജിദുന്നബവിയിൽ ഒരു വക്തിന് ആയിരം കൂലി. ഖുദുസിലെ മസ്ജിദുൽ അഖ്സയിലാണെങ്കിൽ  അഞ്ഞൂറ് കൂലി. ഈ പ്രതിഫലങ്ങളെല്ലാം സ്വഹാബത്തിനെ പഠിപ്പിച്ചത് നബി(സ)യാണ്. (സ്വഹീഹ് മുസ്‌ലിം കിതാബുൽ ഹജ്ജ്, ഹദീസ് നമ്പർ :1394) ഇനി നാം ഇസ്‌ലാമിക ചരിത്രത്തിലേക്ക്‌ വരിക. ലക്ഷക്കണക്കിന് സ്വഹാബാക്കൾ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നല്ലോ. എന്നാലിന്ന് പതിനായിരത്തിന് താഴെ സ്വഹാബത്തിന്റെ ഖബർ മാത്രമേ   നമുക്കവിടെ കാണാൻ കഴിയുന്നുള്ളൂ. എങ്കിൽ പിന്നെ ബാക്കിവരുന്ന പ്രവാചകനുചരന്മാരുടെ

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക Read More »

റമദാൻ: പങ്കുവെക്കാം, കരുതാം

കണ്ണൂരുകാർ ഒരു റമദാനിന് ചെലവഴിക്കുന്ന പണമുണ്ടെങ്കിൽ ഞാൻ കേരളത്തിൽ ഒരു യൂണിവേഴ്‌സിറ്റി കൂടി പണിത് തരാമെന്ന് കോഴിക്കോട് സർവകലാശാല സ്ഥാപിച്ച മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞുവത്രേ. ഞാൻ എവിടെ നിന്നോ കേട്ടതാണ്, തൽകാലം അത് ശരിയെന്ന് കരുതട്ടെ. പക്ഷേ, കഴിഞ്ഞ പത്ത്‌ വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇത് കണ്ണൂരിലെ മാത്രം അവസ്ഥയല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലായിടത്തും റമദാൻ മാസം എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും വിഭവങ്ങളും സൃഷ്ടിക്കുന്ന അത്ഭുതപ്പെടുത്തുന്ന രുചികളുടെയും

റമദാൻ: പങ്കുവെക്കാം, കരുതാം Read More »

ഈസ്റ്റർ: ഇസ്‌ലാമിക വിചാരങ്ങൾ

ക്രൈസ്തവ സഹോദരങ്ങൾ ഒരു ഈസ്റ്റർ കാലം കൂടി കടന്നുപോവുകയാണ്‌. യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാർ പെസഹ വ്യാഴം, ദു:ഖ വെള്ളി, ഈസ്റ്റർ തുടങ്ങിയവ ആചരിച്ചതായി പുതിയനിയമത്തിൽ എവിടെയും കാണുന്നില്ല. എങ്കിലും, പിൽകാല ക്രൈസ്തവ സമൂഹത്തിൽ ആഗോളവ്യാപകമായി ഇവ പ്രാധാന്യപൂർവം ആചരിക്കപ്പെട്ട്‌ വരുന്നു. പുതിയനിയമ കാനോനിലെ സുവിശേഷങ്ങൾ വിവരിക്കുന്നത്‌ പ്രകാരമുള്ള ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും അനുസ്മരണ ദിവസങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌. യേശു എന്ന് കേൾക്കുമ്പോൾ ക്രിസ്തുമതം മാത്രമാണ്‌ പലരുടെയും മനസ്സിലെത്തുക. എന്നാൽ, യേശുവിന്‌ വലിയ പ്രാധാന്യമുള്ള മറ്റൊരു മതം കൂടി ലോകത്തുണ്ട്‌

ഈസ്റ്റർ: ഇസ്‌ലാമിക വിചാരങ്ങൾ Read More »

സാമൂഹിക അകലത്തിന്റെ കാലത്തും ഓർക്കുക- അല്ലാഹു അരികിൽ തന്നെയുണ്ട്

അകലം പാലിക്കാൻ പറഞ്ഞുകൊണ്ടിരിക്കുയാണ് എല്ലാവരും. സാമൂഹിക അകലമാണ് (social distancing) ഈ പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയായി വൈദ്യശാസ്ത്രത്തിന് നിർദ്ദേശിക്കാൻ ഉള്ളത്. എല്ലാവരും എല്ലാവരോടും വിട്ട് നിൽക്കാൻ പറയുമ്പോഴും അടുത്ത് നിൽക്കാൻ നിരന്തരമായി ആവശ്യപ്പെടുന്ന ഒരാളുണ്ട്. മറ്റാരുമല്ല, നമ്മെ സൃഷ്ടിച്ച പ്രപഞ്ചനാഥൻ തന്നെയാണ്. സൃഷ്ടികൾ തമ്മിൽ അകന്ന് നിൽക്കുമ്പോഴും സ്രഷ്ടാവ് എപ്പോഴും അരികിൽ ഉണ്ടെന്നാണ് അവനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി പരിശുദ്ധ ഖുർആൻ പറയുന്നത്. “(നബിയെ) എന്റെ അടിയാന്മാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു എന്ന്

സാമൂഹിക അകലത്തിന്റെ കാലത്തും ഓർക്കുക- അല്ലാഹു അരികിൽ തന്നെയുണ്ട് Read More »

മൊയ്തീൻ കുട്ടി മൗലവി: വിട പറഞ്ഞത്‌ പതിറ്റാണ്ടുകളുടെ കർമനൈരന്തര്യം

ഇസ്‌ലാഹി പ്രസ്ഥാനത്തെ സംഘടനാപരമായി ശാഖാ തലങ്ങളിൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ മരണപ്പെട്ട പൊന്മള പി ടി മൊയ്തീൻകുട്ടി മൗലവി.എൺപതാം വയസ്സിൽ വിടപറയുമ്പോഴും കർമ്മ ധന്യമായിരുന്നു പി.ടി.യുടെ ജീവിതം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെ പൊന്നാനിയിലെ ദർസിൽ സഹപാഠിയായിരുന്നു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സഹയാത്രികൻ കൂടിയായിരുന്നു.കഴിഞ്ഞ മാസം കെ.എൻ.എം. മലപ്പുറം മണ്ഡലം കമ്മിറ്റി കുന്നുമ്മലിലെ ആസാദി സ്ക്വയറിൽ സംഘടിപ്പിച്ച ഷാഹിൻ ബാഗ്പരിപാടിയായിരുന്നു മൗലവിയുടെ സംഘടന ജീവിതത്തിലെ അവസാന പരിപാടി.പൗരത്വ നിഷേധത്തിനെതിരെ പോരാടാൻ ആരോഗ്യപരമായ

മൊയ്തീൻ കുട്ടി മൗലവി: വിട പറഞ്ഞത്‌ പതിറ്റാണ്ടുകളുടെ കർമനൈരന്തര്യം Read More »

എടത്താനാട്ടുകരയിലെ ഇസ്‍ലാഹി പ്രസ്ഥാനം: ചരിത്രവും സവിശേഷതകളും

ഒരേ സമയം മുന്നോട്ടും പിന്നോട്ടുമുള്ള നടത്തമാണ് കേരളത്തിൽ ‘ഇസ്ലാഹ്’ സാധ്യമാക്കിയത് എന്നാണ് ഈ അടുത്ത കാലത്ത് മരണപ്പെട്ട മുജാഹിദ് – മുസ്ലിം ലീഗ് സൈദ്ധാന്തികനും ചരിത്രകാരനുമായിരുന്ന എം ഐ തങ്ങളുടെ വീക്ഷണം.(http://millireport.com/mi-thangal-interview) ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് ബഹുദൂരം അകന്നിരുന്ന സമുദായം അതിലേക്ക് തിരിഞ്ഞു നടക്കുന്നതാണ് ‘പിന്നോട്ടുള്ള നടത്തം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ മതനിഷ്ഠകൾക്ക് കോട്ടം തട്ടാത്ത വിധമുള്ള ആധുനീകരണമാണ് ‘മുന്നോട്ടുള്ള ഗമനം’ കൊണ്ട് വിവക്ഷിക്കുന്നത്. കേരള മുസ്ലിം നവോത്ഥാനത്തിന് ഊടും പാവും നൽകിയ ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ ചരിത്രവും ദർശനവും

എടത്താനാട്ടുകരയിലെ ഇസ്‍ലാഹി പ്രസ്ഥാനം: ചരിത്രവും സവിശേഷതകളും Read More »

ചരിത്ര രേഖകളുടെ ലഭ്യതയും ചില പ്രധാന ഡിജിറ്റല്‍ ആര്‍ക്കൈവുകളും

ചരിത്ര ഗവേഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം ചരിത്ര രേഖകളുടെ പരിമിതവും, നിയന്ത്രിതവുമായ ലഭ്യതയുമായി ബന്ധപ്പെട്ടതാണ് . പൊതു സ്വകാര്യ ആര്‍ക്കൈവ്സുകള്‍, ലൈബ്രറികള്‍‍‍‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയാണ് ചരിത്ര രേഖകളുടെ പ്രധാന സൂക്ഷിപ്പുകാര്‍ . ചരിത്ര രേഖകളുടെ മറ്റൊരു പ്രധാന സംരക്ഷകര്‍ ജീവിതകാലം മുഴുവന്‍ ചരിത്ര രേഖകളുടെ ശേഖരണത്തിനും , സൂക്ഷിപ്പിനും, പഠനത്തിനും വേണ്ടി മാറ്റിവെച്ച Amateur Historians-ആണ്. പ്രാദേശിക തലത്തില്‍ പല പ്രധാന കുടുംബങ്ങളിലും ആരാധനാലയങ്ങളിലും ചരിത്ര രേഖകളുടെ വലിയ സ്വകാര്യ ശേഖരമുണ്ട്. ഇവയില്‍ പരിമിതമായ

ചരിത്ര രേഖകളുടെ ലഭ്യതയും ചില പ്രധാന ഡിജിറ്റല്‍ ആര്‍ക്കൈവുകളും Read More »