Admin

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’

കെ.വി റാബിയയുമായി സംഭാഷണം/ ദിൽറുബ. കെ, സബീബ വി. ഇസെഡ്‌ തിരൂരങ്ങാടിയില്‍നിന്നും വളഞ്ഞും പുളഞ്ഞും പോകുന്ന അക്ഷരറോഡിലൂടെയാവട്ടെ ഇനിയൊരല്‍പദൂരം യാത്ര.യാത്രയ്ക്കിടെ പലപ്പോഴും റോഡവസാനിച്ച പ്രതീതി. വളവിനപ്പുറം ഒളിച്ചിരുന്ന റോഡ് കണ്ടെത്തുമ്പോള്‍ ഇത്തിരി നേരം ബ്രേക്കിട്ട യാത്രയ്ക്ക് തുടര്‍ച്ച.ഇതുപോലെ ജീവിച്ച ഒരു സഹോദരിയെത്തേടിയാണ് പോക്ക്. പല സന്ധികളിലും ജീവിതം വലിയ ഫുള്‍സ്റ്റോപ്പുകളെ അഭിമുഖീകരിക്കുമ്പോള്‍ അവയെയെല്ലാം ചെറിയ കോമകളാക്കി മാറ്റി, വലിയ അക്ഷരത്തില്‍ വീണ്ടും കര്‍മനിരതയായ റാബിയാത്തയെ തേടി; കെ.വി. റാബിയയെന്ന കരിവേപ്പില്‍ റാബിയയെത്തേടി… പണ്ടേ അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട […]

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’ Read More »

സലാം പറയുമ്പോൾ സംഭവിക്കുന്നത്‌

ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും എളുപ്പമുള്ള ഒന്നാണ്‌ സലാം പറയൽ. മുസ്‌ലിം ലോകത്ത്‌ ഏറ്റവും ശക്തവും വ്യാപകവുമായി ഇക്കാലം വരെ നിലനിന്ന പ്രവാചകചര്യകളിലൊന്ന് കൂടിയാണ്‌ അത്‌. പരസ്പരം കാണുമ്പോൾ ‘അസ്സലാമു അലയ്കും/വ അലയ്കും അസ്സലാം’ എന്ന അഭിവാദന പ്രത്യഭിവാദനങ്ങൾ നിർവഹിക്കാൻ സാമാന്യ മതബോധമെങ്കിലുമുള്ള മുസ്‌ലിംകളെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ അർത്ഥമോ മാനമോ ഗൗരവത്തിൽ ആലോചിക്കാതെയും ഉൾകൊള്ളാതെയുമുള്ള കേവല യാന്ത്രികോച്ചാരണങ്ങളായി നമ്മുടെയൊക്കെ സലാം ചിലപ്പോഴൊക്കെ മാറിപ്പോകുന്നുണ്ടോ? ഒരു ഇബാദത്തിന്റെ പരിശുദ്ധിയോടെയും പ്രതിഫലേച്ഛയോടെയും ലക്ഷ്യബോധത്തോടെയും അത്‌ വിനിമയം ചെയ്യപ്പെടുന്നുവെന്ന് നാം ഉറപ്പു വരുത്തുന്നുണ്ടോ?

സലാം പറയുമ്പോൾ സംഭവിക്കുന്നത്‌ Read More »

പാപമോചനത്തിന്റെ അറഫ നോമ്പ്

അല്ലാഹുവിന്റെ പൊരുത്തം തേടിയുള്ള യാത്രയാണ് വിശ്വാസിക്ക് ജീവിതം. ഒരു കളങ്കവുമില്ലാത്ത പരമപരിശുദ്ധി ജീവിതത്തില്‍ കൈവരിക്കാന്‍ പക്ഷേ മനുഷ്യര്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. സല്‍കര്‍മങ്ങളിലെ കുറവുകളും അപാകങ്ങളും മുതല്‍ ചെറുതും വലുതുമായ തിന്മകള്‍ വരെ പാപങ്ങളായി ജീവിതത്തില്‍ കറപുരട്ടും. എത്ര കരുതി നടന്നാലും പലകോലത്തില്‍ തെന്നിവീഴുന്ന ദുര്‍ബലനത്രെ മനുഷ്യന്‍. വീഴാതെ നടക്കുന്നവര്‍ക്കുള്ളതാണ് മോക്ഷം എന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്‌, മറിച്ച് വീഴാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നവര്‍ക്കും പരാജയപ്പെട്ടുണ്ടാകുന്ന ചെറിയ വീഴ്ച്ചകളില്‍ നിന്ന് ഭയപ്പാടോടെ മടങ്ങുന്നവര്‍ക്കും ഉള്ളതാണെന്നാണ്. അബദ്ധങ്ങള്‍ സംഭവിച്ചവരൊന്നും നിരാശരാകേണ്ടതില്ലെന്നും അനുതപിച്ചുവരുന്നവരെ മുഴുവന്‍

പാപമോചനത്തിന്റെ അറഫ നോമ്പ് Read More »

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ

ഇൻഡ്യ ഓരോ വർഷത്തെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ മലബാറിലെ മണൽതരികൾക്കുപോലും ഒരു വീരകഥ അയവിറക്കാനുണ്ടാകും; കൊളോണിയൽ മലബാറിലെ മാപ്പിളമാർ 1921ൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ സ്വാതന്ത്ര്യസമരചരിത്രത്തിൽ അദ്വിതീയമായി മാറിയ പെരും പോരാട്ടത്തിലേർപ്പെട്ട ധീരചരിതം! 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്‌ കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ Read More »

പെരുമഴ: കഷ്ടപ്പെടുന്നവർക്ക് കുടയാവുക

നബിയുടെ സന്തതസഹചാരിയായിരുന്ന അനസ്‌ ഇബ്നു മാലിക് ഓർക്കുന്ന ഒരു സന്ദർഭമുണ്ട്‌. ഒരിക്കൽ മഴ പെയ്തപ്പോൾ പ്രവാചകൻ വസ്ത്രം ഒരൽപം നീക്കി ശരീരത്തിൽ മഴ നനയിച്ചു. ‘ഇതെന്താണിങ്ങനെ’ എന്ന് ചുറ്റുമുള്ളവർ അത്ഭുതം പൂണ്ടപ്പോൾ ദൈവദൂതന്റെ പ്രതികരണം ഈ ആശയത്തിലായിരുന്നു: ‘അത്യുന്നതനായ റബ്ബിൽ നിന്ന് ഇപ്പോഴിങ്ങെത്തിയ പുതുമഴയല്ലേ!’ (മുസ്‌ലിം). ആകാശത്തുനിന്ന് പടച്ചവന്റെ കാരുണ്യം ഭൂമിയെ തൊടുകയാണ്‌ ഓരോ മഴത്തുള്ളി വഴിയും എന്ന് പ്രവാചകനെപ്പോഴും ഓർമ്മയുണ്ടായിരുന്നു. മഴ തുടങ്ങിയപ്പോൾ ഹർഷപുളകിതനായി അതിലേക്കിറങ്ങിനിന്ന് ശരീരം തണുപ്പിച്ച തിരുനബിയുടെ നടപടിയിൽ പ്രകൃതിയുടെ മനോഹരമായ ഭാവമാറ്റങ്ങളെ

പെരുമഴ: കഷ്ടപ്പെടുന്നവർക്ക് കുടയാവുക Read More »

രോഗപീഡയിലും ഉള്ളുനിറഞ്ഞ് ചിരിക്കുക

രോഗം സന്തോഷകരമായ അനുഭവമല്ല. ചില രോഗങ്ങളെങ്കിലും സമൂഹത്തിന്റെ അറപ്പിനും വെറുപ്പിനും നിമിത്തമായേക്കും. അല്ലാഹുവിന്റെ പ്രവാചകന്റെ പ്രാര്‍ഥനകളിലൊന്നിന്റെ ആശയം ഇങ്ങനെയാണ്: ”കുഷ്ഠരോഗം, ഭ്രാന്ത്, മന്ത്, ചീത്ത രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.” (അബൂദാവൂദ്). എല്ലാ രോഗങ്ങളും സാമൂഹ്യമായ ഒറ്റപ്പെടലിന് കാരണമാകണമെന്നില്ല. പക്ഷെ, കഠിനമായ ശാരീരികാവസ്ഥകളിലൂടെ അവ നമ്മെ നടത്തിക്കൊണ്ടുപോകും. മനസ്സും അതോടൊപ്പം സങ്കടങ്ങള്‍ നീറുന്ന അടുപ്പാവും. കൊടിയ വേദനകള്‍ മുതല്‍ ജീവിതത്തിന്റെ വൃത്തം ചുരുക്കുന്ന നിയന്ത്രണങ്ങള്‍ വരെ രോഗങ്ങള്‍ കൊണ്ടുവരും. ജീവിതം ഉപകാരശൂന്യമാകുന്നുവെന്ന് തോന്നുംവിധമുള്ള ദീര്‍ഘവിശ്രമങ്ങളുടെ തടവറ

രോഗപീഡയിലും ഉള്ളുനിറഞ്ഞ് ചിരിക്കുക Read More »

ഡെന്മാർക്കിലെ നിക്വാബ്‌ നിരോധനം: പ്രതിഷേധം ശക്തം

കോപ്പൻഹേഗൻ: മുസ്‌ലിം സ്ത്രീകൾ മതാചാരത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മുഖം മറക്കാനുപയോഗിക്കുന്ന നിക്വാബ്‌ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുദ്ദേശിച്ച്‌ ഡാനിഷ്‌ പീപ്പ്ൾസ്‌ പാർട്ടി അവതരിപ്പിച്ച മുഖാവരണ നിരോധന നിയമം ബുധനാഴ്ച പ്രാബല്യത്തിൽ വന്നതോടെ ഡെന്മാർക്കിൽ പ്രതിഷേധം ശക്തമായി. നിക്വാബ്‌ അടക്കം മുഖം മറക്കാനുപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം കനത്ത പിഴ മുതൽ ജയിൽ വാസം വരെ ലഭിക്കാവുന്ന കുറ്റമായി മാറിയിരിക്കുകയാണ്‌ ബുധനാഴ്ച മുതൽ രാജ്യത്ത്‌. നിക്വാബ്‌ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിച്ച്‌ പൗരാവകാശങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമത്തിന്റെ ജനാധിപത്യവിരുദ്ധതക്കെതിരിൽ തലസ്ഥാനനഗരിയായ കോപ്പൻഹേഗനിൽ

ഡെന്മാർക്കിലെ നിക്വാബ്‌ നിരോധനം: പ്രതിഷേധം ശക്തം Read More »

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും!

അല്ലാഹു ഉറുമ്പുകളുടെ സംസാരം കേൾക്കാനും ഗ്രഹിക്കാനും അവസരം നൽകി അനുഗ്രഹിച്ച പ്രവാചകനായിരുന്നു ഇസ്രാഈല്യരുടെ രാജാവായിരുന്ന സുലയ്മാൻ നബി. ഒരു താഴ്‌വാരത്തിലൂടെ തന്റെ സൈന്യവുമായി കടന്നുപോകുമ്പോൾ ‘സുലയ്മാന്റെയും പട്ടാളക്കാരുടെയും ചവിട്ടേൽക്കാതെ മാളങ്ങളിലൊളിച്ചോളിൻ’ എന്ന് ഒരു ഉറുമ്പ്‌ സംഘത്തിന്റെ നേതാവ്‌ കൂടെയുള്ള ഉറുമ്പുകളോട്‌ വിളിച്ചുപറയുന്നത്‌‌ അല്ലാഹു സുലയ്മാൻ നബിയെ കേൾപിച്ചു. വിസ്മയഭരിതനായ സുലയ്മാൻ പ്രവാചകൻ നടത്തിയ പ്രാർത്ഥനയുടെ ആശയം ഇപ്രകാരമായിരുന്നു: ‘ റബ്ബേ, എനിക്ക്‌ നീ നൽകിയ അനുഗ്രഹത്തിന്‌ നന്ദി കാണിക്കാൻ നീ എനിക്ക്‌ കഴിവ്‌ നൽകണേ.’ (ഖുർആൻ 27:

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും! Read More »

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു

മലപ്പുറം: മക്കരപ്പറമ്പ്‌ കരിഞ്ചാപ്പാടിയിൽ മണ്ണിലമർന്നത്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന കർമ്മയോഗിയുടെ ശരീരം. കരുവള്ളി മുഹമ്മദ്‌ മൗലവിയുടെ (1919-2018) ജീവിതം അക്ഷരാർഥത്തിൽ ആധുനിക മലയാളി മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ സംഭവബഹുലമായ ഒരു നൂറ്റാണ്ടിന്‌ കർമ്മസാക്ഷിയായിരുന്നു. വക്കം മൗലവിയുടെയും മുസ്‌ലിം ഐക്യസംഘത്തിന്റെയും കാലത്ത്‌ ബാല്യം ചെലവഴിച്ച്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന്റെ കൂടെ നടക്കാൻ കഴിയും വിധമുള്ള ദീർഘായുസ്സ്‌ കൊണ്ടനുഗ്രഹിക്കപ്പെട്ട അപൂർവ വ്യക്തിത്വമാണ്‌ കരുവള്ളിയുടേത്‌. ഐക്യസംഘം പ്രവർത്തകനും ഖിലാഫത്ത്‌, കോൺഗ്രസ്‌

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു Read More »

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി

പുത്തൻതെരു (താനാളൂർ): കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥിയായിരുന്നു ഇന്ന് ഇവിടെ മരണപ്പെട്ട ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി (1944-2018). യുഗപ്രഭാവനായ പണ്ഡിതനെയും ചിന്തകനെയും എഴുത്തുകാരനെയുമാണ്‌ മുസ്‌ലിം കൈരളിക്ക്‌ ചെറിയമുണ്ടത്തിന്റെ വേർപ്പാടിലൂടെ നഷ്ടമാകുന്നത്‌. കെ. എൻ. എം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്‌ മൗലവിയുമായുള്ള സമ്പർക്കവും പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിലെ പഠനവും വഴി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രബോധനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിത്തുടങ്ങിയ അബ്ദുൽ ഹമീദ്‌ മൗലവി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിക്കൊണ്ടാണ്‌ വിടവാങ്ങുന്നത്‌. മാർക്സിസ്റ്റുകൾക്കും യുക്തിവാദികൾക്കും

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി Read More »