Nasim Rahman

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും

“ഞാൻ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ അപേക്ഷകരെയുംപോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല! സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ട്, തല തുറന്നിട്ട് അന്യപുരുഷന്‍മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് !” പരീക്ഷാസമയത്ത് തല തുറന്നിടാന്‍ വിസമ്മതിച്ചതുകൊണ്ടുമാത്രം കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ […]

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും Read More »

ലിംഗത്വ രാഷ്ട്രീയം വിമോചന മാർഗമല്ല; സർവ്വനാശ വാതായനമാണ്: എം. എസ്. എം പ്രോഫ്കോൺ

ആലുവ : ലിംഗത്വ രാഷ്ട്രീയം വിമോചനത്തിന് പകരം സർവ്വനാശമാണ് ഉണ്ടാക്കുകയെന്ന് മുജാഹിദ് സ്റ്റ്യുഡന്റ്സ് മൂവ്മെന്റ് (എം. എസ്. എം) സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിലെ വിവിധ സെഷനുകൾ അഭിപ്രായപ്പെട്ടു. ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുരതി, മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയ വൈകൃതങ്ങളെ വരെ സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കുകയും അവയെ ചികിൽസിക്കുകയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗികന്യൂനപക്ഷങ്ങളോടുള്ള അക്രമണമാണെന്ന് സിദ്ധാന്തിക്കുകയും അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാൻ കഴിയുമോയെന്ന പഠനങ്ങളെ അധികാരവും

ലിംഗത്വ രാഷ്ട്രീയം വിമോചന മാർഗമല്ല; സർവ്വനാശ വാതായനമാണ്: എം. എസ്. എം പ്രോഫ്കോൺ Read More »

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല

കോഴിക്കോട്: ‘ഇബ്നു തയ്മിയ്യ: നിലപാടുകൾ, ഇടപെടലുകൾ’ എന്ന തലക്കെട്ടിൽ profound academy കോഴിക്കോട് വെച്ച് സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് അർധദിന സെഷനുകളായി 2021 ഡിസംബർ 19, 2022 ജനുവരി 2 തിയ്യതികളിലായാണ് വർക്ക്ഷോപ്പ് നടന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്തവരിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അവസരം നൽകിയത്. മുസ്തഫാ തൻവീർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇസ്‌ലാമിക പ്രമേയങ്ങളിൽ സമാനമായ ശില്പശാലകൾ തുടർന്നും ആസൂത്രണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

കമ്മ്യൂണിസം മുഖം മൂടികൾ വലിച്ചെറിഞ്ഞ് സ്വരൂപം പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോഴുള്ളത്. ഇത് തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. രാഷ്ട്രീയ കമ്മ്യൂണിസവും സൈദ്ധാതിക കമ്മ്യൂണിസവും തമ്മിൽ അന്തരങ്ങളുണ്ടെന്ന വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല. യോജ്യമായ ജാഗ്രതയെങ്കിലും എല്ലാവരും ഈ വിഷയത്തിൽ പുലർത്തേണ്ടതുണ്ട്. സൈദ്ധാന്തിക യാത്രയിലെ ഇടത്താവളങ്ങളാണ് കമ്മ്യൂണിസത്തിന് കക്ഷി രാഷ്ട്രീയ ഇടങ്ങൾ എന്നതിന്റെ സൂചനകളാണ് ഭരണകക്ഷിയുടെ ചില തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. നവ ലിബറൽ എന്ന ഓമനപ്പേരിൽ സാംസ്‌കാരിക നുഴഞ്ഞു കയറ്റങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.സ്വതന്ത്ര ലോകവും വിശ്വാസ രഹിത സമൂഹവും സൃഷ്ടിക്കുകയെന്നതിലേക്ക് ചുവടുവെപ്പുകൾ തുടരുകയാണ്. ജനാധിപത്യ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കപ്പെടുകയും അതിന് ഉത്തരം തേടി ജീവിതം തീർക്കേണ്ടി വരികയും ചെയ്തവരാണ് ഇൻഡ്യയുടെ ചരിത്രത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ. ഒരു ചോദ്യചിഹ്നത്തിൻ്റെ അകമ്പടിയോടെയല്ലാതെ മുസ്‌ലിം അസ്തിത്വം നമ്മുടെ രാജ്യത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടേയില്ല എന്നു പറയുന്നതാണ് ശരി. അധികാര ഫാഷിസത്തിൻ്റെ ആധുനിക നാളുകളിൽ ഈ ചോദ്യ ചിഹ്നത്തിൻ്റെ ഓരോ അരികും മൂലയും വിദ്വേഷങ്ങളിൽ ഉരഞ്ഞ് മൂർച്ച കൂടുകയും വെറുപ്പു മാത്രം തിന്ന് തിടം വെയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ആശയപരമായ വിയോജിപ്പ് നിലനിൽക്കെത്തന്നെ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നവർ മുസ്‌ലിംകളുടെ മേൽ നടപ്പാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഇലക്ടോറൽ ശേഷിയിൽ മാത്രം കണ്ണ്നട്ട് മറ്റ് ജീവൽപ്രശ്‌നങ്ങളിൽ നിന്നും സമർത്ഥമായി മുഖം തിരിക്കുകയോ മൗനമാർഗത്തിൽ നിഷ്ക്രിയമാകുകയോ ചെയ്യുന്ന ഇടതുപക്ഷം ഇന്നത്തെ കേരളത്തിന്റെ പതിവ് കാഴ്ച്ചയാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന്റെ ഏക പ്രതീക്ഷ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര മുന്നണിയാണെങ്കിൽ, കേരളത്തിലെ ഇന്നത്തെ മുസ്‌ലിം സമുദായത്തിന് വർഗീയ വിരുദ്ധ ചേരിക്ക് മറ്റൊരു കേരള ബദൽ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി. ഇസ്‌ലാമിക ചിന്തകന്‍, പ്രഭാഷകൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന അമീർ, അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗം, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍, പ്രബോധനം എഡിറ്റർ, ബോധനം മുഖ്യപത്രാധിപർ എന്നീസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കം മുതല്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി Read More »

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം

1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്‌ലിം ലീഗിന്റെ പൊതുയോഗം നടക്കുകയുണ്ടായി. സമുദായ രാഷ്ട്രീയ വഴിയിൽ നക്ഷത്രശോഭ വിതറിയ സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാ തേജസ്വിയെ എം.സി. വടകര എന്ന തൂലികാനാമത്തിൽ ലീഗ് രചന-സാഹിത്യ വൃത്തങ്ങളിൽ പ്രശസ്തനായ എം. സി. ഇബ്രാഹിം ആദ്യമായി കാണുന്നത് അവിടെവച്ചാണ്. തന്റെ നിറയൗവനത്തിന്റെ മൂർദ്ധന്യതയിൽ ആവേശം സ്ഫുരിക്കുന്ന സ്വരത്തിലും സ്ഫുടതയിലും മുസ്‌ലിം ലീഗ് ദർശനത്തെക്കുറിച്ച് സി. എച്ച്

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം Read More »

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി

ഒരു കാലഘട്ടത്തിൽ ഇസ്‌ലാഹീ വിദ്യാർത്ഥി, യുവജന നിരയിൽ ആവേശമായി കടന്നു വരികയും വിവിധ കർമ്മ പരിപാടികളിലൂടെ ശ്രദ്ധ നേടുകയും മത, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ സമർപ്പിത ജീവിതം കാഴ്ച വെക്കുകയും ചെയ്ത നല്ലളം അബ്ദുൽനാസർ മദനി (63) അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി. അസുഖത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഠനകാലത്തു തന്നെ മത, സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. മുജാഹിദ് പ്രസ്ഥാനവുമായി

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി Read More »

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി

അരീക്കോട്‌: മുസ്‌ലിം ലീഗ്‌ നേതാവും പ്രഭാഷകനുമായ പി. വി. മുഹമ്മദ്‌ അരീക്കോട് (82)‌ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പതിറ്റാണ്ടുകളായി മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ പ്രഭാഷണ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്‌ പി. വി. നർമവും മൂർച്ചയും ചരിത്രവും ഇടകലർന്നുനിന്ന പി. വി.യുടെ പ്രഭാഷണങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളെ സംബന്ധിച്ച അവബോധം പ്രകടമായിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. അരീക്കോട്‌ കൊഴക്കോട്ടൂർ സ്വദേശിയാണ്‌. എൻ. വി. അബ്ദുസ്സലാം

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി Read More »