സാരസാഗരം

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍

ഒരു അറബിക്കവിതാശകലം ഓര്‍മ്മവരുന്നു. ‘ഒരു മനുഷ്യന് രണ്ടു പാതിയേ ഉള്ളൂ; ഒന്ന്: അവന്റെ ഹൃദയം രണ്ട്: അവന്റെ നാവ് അവരണ്ടും രക്തമാംസാദികളാല്‍ ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന് മാത്രം!’ നാവ് മഹത്തായ ദൈവാനുഗ്രഹമാണ്. മനുഷ്യാവയവങ്ങളില്‍ വളരെ ചെറിയൊരു സൃഷ്ടി. ആകാരം ചെറുതാകാം, പക്ഷെ നാവിന്റെ ആഡ്യത്വം വലുതാണ്. രണ്ട് ദൗത്യങ്ങളെ നാവ് സ്വീകരിച്ചിട്ടുണ്ട്; സംസാരവും നിശ്ശബ്ദതയും. അംറ്ബ്‌നുല്‍ ആസ്വ്(റ) പറയുകയുണ്ടായി: സംസാരം മരുന്നുപോലെയാണ്: അളവില്‍ ഉപയോഗിക്കുമ്പോഴാണ് അത് ഫലപ്രദമായിത്തീരുന്നത്.അധികമായാല്‍ അത് നിന്നെ നശിപ്പിച്ചേക്കും. കാലുപിഴച്ചാല്‍ വീണുപോകുകയേയുളളൂ, വീണ്ടും എഴുന്നേല്‍ക്കാനായേക്കാം. നാവു പിഴച്ചാല്‍ […]

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍ Read More »

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക

നിരാശയോടൊപ്പം ജീവിതമില്ല. ജീവിക്കുന്നവനില്‍ നിരാശ കാണില്ല. മനസ്സിന്റെ ആത്മഹൂതിയാണ് നിരാശ എന്നൊരു ചൊല്ലുണ്ട്. വേദനകളെത്ര വേണേലും സഹിക്കാനാകും. നിരാശയെ ഒരു നിമിഷം പോലും സഹിക്കുക സാധ്യമല്ല. ജീവിതത്തെ നേരിടാന്‍ കഴിയാത്ത ദുര്‍ബ്ബലന്റെ യാത്രാവഴിയാണ് നിരാശ. മനുഷ്യര്‍ ജീവിതത്തില്‍ പലവട്ടം കൊല്ലപ്പെടുന്നുണ്ട്; നിരാശയാണ് അതിന്റെയൊക്കെ ഘാതകന്‍! നിരാശയെക്കൊല്ലാന്‍ ഒരേയൊരു ആയുധമേയുള്ളൂ; പ്രതീക്ഷ! അതിന് മൂര്‍ച്ചകൂട്ടുന്നവനാണ് വിവേകി. ജീവിതത്തോട് നിരാശ തോന്നുമ്പോള്‍ ഒരു പനിനീര്‍പൂവിലേക്ക് നോക്കുക എന്നൊരു സാഹിത്യശകലം വായിച്ചതായോര്‍ക്കുന്നു. മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ എത്ര പുഞ്ചിരിയോടെയാണ് അതിന്റെ നില്‍പ്‌!

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക Read More »

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത്

കവിളില്‍ മുത്തം തന്ന് സ്‌കൂള്‍ വാനിലേക്ക് ഓടിക്കയറുമ്പോള്‍ ഫൈഹമോള്‍ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു. ഓഫീസിലേക്ക് ബാഗെടുത്തിറങ്ങുമ്പോള്‍ ഭാര്യ സൈനു പുഞ്ചിരിതൂകി മുന്നിലുണ്ടായിരുന്നു. ഗേറ്റിനു മുന്നിലൂടെ, ‘ഓഫീസിലേക്കാണല്ലെ’, എന്ന് ചോദിച്ച് മാധവേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് കടന്നു പോയി. സലീമും സുധാകരനും പിന്നെ മീന്‍കാരന്‍ മൂസയും വേറെ പലരും. ബസ് കാത്തുനില്‍ക്കുമ്പോള്‍ അടുത്തു വന്ന് കുശലാന്വേഷണം നടത്തി; എല്ലാവരുടെ മുഖത്തും പുഞ്ചിരി. ഓഫീസില്‍ ജോലിത്തിരക്കിനിടയിലും സഹപ്രവര്‍ത്തകര്‍ ആരും പുഞ്ചിരിക്കാന്‍ മറക്കുന്നേയില്ല! പക്ഷെ, ഒരാള്‍, ഒരാള്‍ മാത്രം എന്നെ നോക്കി പുഞ്ചിരിതൂകുന്നേയില്ല; കണ്ണാടിയിലെ

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത് Read More »

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട്

അബൂനുവാസിന്റെ പ്രസിദ്ധമായ ഈരടികളുണ്ട്; “രക്ഷിതാവേ, എന്റെ പാപങ്ങള്‍ അധികരിച്ചിട്ടുണ്ട്. നിന്റെ ക്ഷമ എത്രയോ മികച്ചതാണെന്ന് എനിക്കറിയാം. സദ് വൃത്തര്‍ മാത്രമേ നിന്നെ പ്രതീക്ഷിച്ചുവരാവൂ. എങ്കില്‍ പാപികള്‍ക്ക് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കാന്‍ മറ്റാരാണുള്ളത്? വിനയപൂര്‍വ്വം ഞാന്‍ നിന്നോടു തേടുകയാണ്. എന്റെ കരങ്ങള്‍ നീ തട്ടിമാറ്റിയാല്‍ പിന്നെയാരുണ്ട് എനിക്ക് കരുണപകരാനായി? നിന്നിലേക്കുള്ള എന്റെ ഏക കൈമുതല്‍, ഞാനൊരു മുസ്ലിമാണെന്നതു കൊണ്ടുതന്നെ, ഭംഗിയാര്‍ന്ന നിന്റെ ക്ഷമയിലുള്ള പ്രതീക്ഷ മാത്രമാണ്! പ്രിയപ്പെട്ടവരെ, പാപം ചെയ്യാത്ത മനുഷ്യരില്ല. കഴുകിയാല്‍ മായാത്ത പാപവുമില്ല. പൊടിപടലങ്ങള്‍ നിറഞ്ഞ നിരത്താണ്

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട് Read More »

ദിക്റിനാൽ നനവാർന്ന നാവുകൾ

കടലിരമ്പുന്നതും കാറ്റു മൂളുന്നതും കിളികള്‍ പാടുന്നതും അരുവി മൊഴിയുന്നതും അല്ലാഹുവിന്റെ കീര്‍ത്തനങ്ങളാണ്. “ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു” (അന്നൂര്‍/41) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രകീർത്തനങ്ങൾ മനസ്സിൻ്റെ പ്രകാശമാണ്. നന്ദിയുടെ പ്രകടനമാണ്. സൃഷ്ടികർത്താവിനോടുള്ള വിധേയത്വത്തിൻ്റെ മൂർത്തരൂപമാണ്. പ്രകീർത്തനങ്ങൾ പ്രാർത്ഥനയാണ്. പ്രതീക്ഷയാണ്. ഹൃദയശാന്തിയേകുന്ന ഔഷധമാണ്. പവിത്രമായ അമലാണ് ദിക്ർ. മുഅ്മിനിലെ വിശുദ്ധമായൊരു കർമ്മം. അടിമകളിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധന. അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്ന ഒരു പ്രവാചക മൊഴിയുണ്ട്.

ദിക്റിനാൽ നനവാർന്ന നാവുകൾ Read More »

ഘടികാരങ്ങൾ മാറുന്നില്ല

ഘടികാരത്തിലെ സൂചികള്‍ക്ക് സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും. പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല. സമയം നഷ്ടപ്പെടുക എന്നാല്‍ ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല. സമയമാണ് ജീവിതത്തിൻ്റെ അടിസ്ഥാന പ്രതലം. ഓരോവർഷവും കലണ്ടറുകളാണ് നാം മാറ്റുന്നത്. കാലമെത്രയായി നമ്മുടെ ചുമരുകളിൽ ഒരേ ഘടികാരം തന്നെ തൂങ്ങുന്നു! അതെ, സമയസൂചികയെ നാം മാറ്റേണ്ടതില്ല എന്നർത്ഥം! ദിവസം നീങ്ങുന്നതിനേക്കാൾ ജാഗ്രതയോടെ കാണേണ്ടത് സമയത്തിൻ്റെ പോക്കിനെയാണ്.കാറ്റിനേക്കാൾ സുതാര്യവും വേഗവുമാണ്

ഘടികാരങ്ങൾ മാറുന്നില്ല Read More »

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ

ദുനിയാവിലെ ജീവിതം ശാശ്വതമല്ല. മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും. പരലോക ജീവിതമാണ് ശാശ്വതം. അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത്. മരണം ഏതു സമയത്തും വന്നെത്താം. ഏതു വിധേനയും സംഭവിക്കാം. മരിക്കാന്‍ രോഗം വരണമെന്നില്ല. മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.” (ആലുഇംറാന്‍: 185) “സ്വന്തത്തെ സദാ വിചാരണ ചെയ്യുകയും, മരണാന്തര ജീവിത്തിലേക്കായി അധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍” (തിർമിദി) എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. “ജീവത സുഖങ്ങളെ അവസാനിപ്പിക്കുന്ന മരണത്തെ കുറിച്ച് ധാരാളം ഓര്‍ക്കുവീന്‍” (തിർമിദി)

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ Read More »

അവസരങ്ങൾ അല്ലാഹുവിന്റെ അമൂല്യ ദാനങ്ങൾ

വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ്. അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍, അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍, അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍, അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍, ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍, ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍, അവിവേകങ്ങള്‍ തിരുത്താന്‍, പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍ . ഖേദം പശ്ചാത്താപമാണ് എന്ന് പ്രവാചക തിരുമേനി അരുളിയിട്ടുണ്ട്. (ഇബ്‌നു മാജ) “പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ് “. (അല്‍ബഖറ: 222) “ആകയാല്‍, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക”. (തഹ്‌രീം: 8) മനുഷ്യ ജീവിതം

അവസരങ്ങൾ അല്ലാഹുവിന്റെ അമൂല്യ ദാനങ്ങൾ Read More »