Opinion

ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ?

ബാംഗ്ലൂരിൽ എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാകാൻ ഇനിയും സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ, പ്രമാദമായ ആ ഫെയ്സ്ബുക്‌ പോസ്റ്റിനെക്കുറിച്ചോ അതിനോട്‌ ഭരണകൂടം സ്വീകരിച്ച സമീപനത്തെക്കുറിച്ചോ സമരം പോയ വഴികളെക്കുറിച്ചോ മൂന്ന് മുസ്‌ലിംകൾ മരിക്കാനിടയായ പൊലീസ്‌ വെടിവെപ്പിന്റെ ന്യായാന്യായങ്ങളെക്കുറിച്ചോ ഇപ്പോൾ സംസാരിക്കാനുദ്ദേശിക്കുന്നില്ല. പ്രക്ഷോഭങ്ങൾ സമാധാനത്തിന്റെ വഴി വിട്ട്‌ അക്രമങ്ങളിലേക്ക്‌ സംക്രമിക്കുന്നത്‌ ഇൻഡ്യയിൽ അസാധാരണമൊന്നും അല്ല. എന്നാൽ ബാംഗ്ലൂരിൽ നിന്നുള്ള വാർത്തകളോടുള്ള ചില മലയാളി മുസ്‌ലിം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വളരെ വിചിത്രമായിരുന്നു‌. അക്രമപ്രവർത്തനങ്ങളെ ഇസ്‌ലാമികമായി സാധൂകരിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു അവ. നബിനിന്ദകർക്ക്‌ […]

ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ? Read More »

മാനവികതയെ കശാപ്പ് ചെയ്യുന്ന ആംനസ്റ്റി ഗോൾസ് 2020

1. MAKE SAME- SEX RELATIONS LEGAL IN ALL COUNTRIES 2. MAKE ABORTION LEGAL IN ALL COUNTRIES 3. ABOLISH THE DEATH PENALTY IN ALL COUNTRIES ഈ വാചകങ്ങൾ ആംനസ്റ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ 2020 ജനുവരി 9ന്റെ പോസ്റ്റിലേതാണ്‌. ഈ വർഷത്തിൽ (2020ൽ) ആഗോളാടിസ്ഥാനത്തിൽ ആംനസ്റ്റി പൂർത്തീകരിക്കേണ്ട വിഷനുകൾ എന്ന നിലയിൽ ആണ്‌ ഇവ പ്രസ്താവിച്ചിരിക്കുന്നത്‌. എല്ലാ രാജ്യങ്ങളിലും സ്വവർഗരതി, ഭ്രൂണഹത്യ എന്നിവയ്ക്ക് അനുമതി നൽകുക, വധശിക്ഷ നിർത്തലാക്കുക

മാനവികതയെ കശാപ്പ് ചെയ്യുന്ന ആംനസ്റ്റി ഗോൾസ് 2020 Read More »

പൗരത്വ വിവേചനം: ഭരണഘടനയാണ്‌ റദ്ദാകുന്നത്

ഇന്ത്യയുടെ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഭരണകൂടം രാജ്യത്തെ കൊണ്ടുപോകാനുനിദ്ദേശിക്കുന്ന ദിശ വ്യക്തമാക്കുന്നതും സ്ഥാപിത താല്പര്യങ്ങൾ വെളിവാക്കുന്നതുമാണ്. രാജ്യാന്തര മാധ്യമങ്ങളുൾപ്പെടെ പ്രാധാന്യപൂർവ്വം റിപ്പോർട്ട് ചെയ്ത സുപ്രധാന നിയമഭേദഗതി, അതിന്റെ വിവേചന സ്വഭാവം കൊണ്ടും വംശീയമായ ഉള്ളടക്കം കൊണ്ടും രാജ്യത്തിന്റെ യശ്ശസ്സിനു തന്നെ കളങ്കം ചാർത്തുന്നതാണ്. പ്രക്ഷുബ്ധമായ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ഭേദഗതി, എന്നാൽ സമീപകാലത്തു കാണാത്ത വിധം ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രതിപക്ഷം ഐക്യത്തോടെ നേരിടുന്ന അസുലഭ ദൃശ്യം അനാവരണം

പൗരത്വ വിവേചനം: ഭരണഘടനയാണ്‌ റദ്ദാകുന്നത് Read More »

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത്

രോഹിത് വെമുലയുടെ ചോരക്ക് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. രോഹിത് വെമൂല സംഭവത്തെ കേവലമായ

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത് Read More »

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക

എം. എം. അക്ബർ സാഹിബിന്‌ ജാമ്യം ലഭിച്ചിരിക്കുന്നു, സർവശക്തനാണ്‌ സർവസ്തുതികളും. കേസിന്റെ യുക്തിയെയും സാംഗത്യത്തെയും നിരാകരിച്ചുകൊണ്ടുള്ള ശക്തമായ വാക്കുകളാണ്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ്‌ കോടതി വിധിപ്രസ്താവനയുടെ വാചകങ്ങളിൽ ഉള്ളത്‌‌ എന്ന വസ്തുത നമ്മുടെ‌ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക്‌ കരുത്ത്‌ പകരുന്നുണ്ട്‌. ഫാഷിസത്തിന്റെ ഇരുൾകാലത്തും ജുഡീഷ്യറിയിൽ വെളിച്ചം കെട്ടുപോയിട്ടില്ലെന്ന് തന്നെയാണ്‌ ഇതിനർത്ഥം. ജാമ്യം എന്ന അവസ്ഥയും പിന്നിട്ട്‌ കേസുകൾ റദ്ദാക്കപ്പെടുന്നതിൽ നിയമപോരാട്ടം വിജയിക്കട്ടെയെന്നാണ്‌ സുമനസ്സുകളെല്ലാം ഇപ്പോൾ പ്രാർത്ഥിക്കുന്നത്‌. എന്നാൽ‌ , ഇവിടെ മറന്നുപോയിക്കൂടാത്ത ചില വസ്തുതകളുണ്ട്‌. എം. എം. അക്ബറിന്

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക Read More »

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത്

ആൾദൈവത്തെ രക്ഷിക്കാൻ മാതൃഭൂമി ‘സംഘടിപ്പിച്ച’ പെൺചേലാകർമ്മം, പ്രതീക്ഷിച്ചതുപോലെത്തന്നെ, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച ചർച്ചകളിലാണ്‌ വന്നവസാനിച്ചിരിക്കുന്നത്‌. കോഴിക്കോട്ടെ ‘ക്ലിനിക്ക്‌’ പൂട്ടിച്ച മുസ്‌ലിം യൂത്ത്‌ ലീഗിനെ പ്രതിസ്ഥാനത്തുനിർത്തി പെൺ ചേലാകർമ്മം ഇസ്‌ലാമികാനുശാസനം ആണെന്ന് വാദിച്ച സമസ്ത പ്ലാറ്റ്ഫോമിലുള്ള ശാഫിഈ കർമ്മശാസ്ത്രവിശാരദരും അവരുടെ വാദത്തെ തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ട്‌ ‘കേരള മുസ്‌ലിംകൾ ശരീഅത്തിനെ സെലക്റ്റീവ്‌ ആയി‌ പിന്തുടർന്നതു‌ കൊണ്ടാണ്‌ ഇവിടെ പെൺചേലാകർമ്മ പാരമ്പര്യമില്ലാത്തത്‌ എന്നും സ്ഥലകാലങ്ങൾക്കനുസരിച്ച്‌ ശരീഅത്തിനെ വിവിധ മുസ്‌ലിം സമൂഹങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്‌/പരിഷ്കരിക്കേണ്ടതുണ്ട്‌ എന്ന പാഠമാണ്‌ ഇത്‌ നൽകുന്നത്‌’ എന്നും പ്രഖ്യാപിച്ച്‌ ലിബറലുകളും

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത് Read More »

ലഘുലേഖാ വിതരണം ‘ഭീകരപ്രവർത്തനം’ ആകുന്ന ‘ജനാധിപത്യം’ !

കേരളത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളെ അത്യധികം തെറ്റിദ്ധരിപ്പിക്കുകയും മതവിദ്വേഷം വളർത്തുന്നവയാണ് അവയെന്ന തരത്തിലുള്ള പ്രചാരണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തിപ്പെട്ടുവരികയാണ്. പരസ്പരം അടുത്തറിഞ്ഞ് ജീവിച്ചു വരുന്ന മലയാളി സമൂഹത്തിൽ ബോധപൂർവം മതകീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘപരിവാർ സംഘടനകളുടെയും സമാന മനഃസ്ഥിതി പേറുന്നവരുടെയും അജണ്ടകളാണ് ഇവിടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ലഘുലേഖകളുടെ വിതരണം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ തുടങ്ങിയ ആശയവിനിമയത്തിന് സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചു

ലഘുലേഖാ വിതരണം ‘ഭീകരപ്രവർത്തനം’ ആകുന്ന ‘ജനാധിപത്യം’ ! Read More »

ഹാദിയക്കും ആഇശക്കും ശേഷം…

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ചുളള ചര്‍ച്ചകളോടെയായിരുന്നു ഇക്കഴിഞ്ഞ റമദാന്റെ തുടക്കം. രണ്ട് ഇന്‍ഡ്യന്‍ പൗരന്‍മാരുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണ് വിധിയെന്നും മതനിരപേക്ഷ പൊതുസമൂഹത്തിന്റെ നേര്‍ക്കുനേരെയുള്ള ഇടപെടലുണ്ടാകേണ്ട പൗരാവകാശ പ്രശ്‌നമാണിതെന്നുമുള്ള പ്രതികരണങ്ങളുണ്ടായി. കേസ് കൈകാര്യം ചെയ്തവര്‍ അതിനെ വൈകാരികമായി തെരുവിലേക്കു വലിച്ചിഴച്ചതിനെ ന്യായീകരിച്ചും വിമര്‍ശിച്ചുമുള്ള പ്രസ്താവനകളുമുണ്ടായി. ഭീകരവാദം മലയാളിയുവാക്കളെ തട്ടിയെടുക്കുവാന്‍ വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹാദിയയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള കോടതിവിധിയുണ്ടായതെന്ന ന്യായീകരണമുണ്ടായി. ഒച്ചപ്പാടുകളെല്ലാം വാര്‍ത്ത വന്നു ഏതാനും ദിവസത്തേക്കു മാത്രമായിരുന്നു. റമദാനില്‍ തന്നെ

ഹാദിയക്കും ആഇശക്കും ശേഷം… Read More »

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും

ശിജു ഹാഫിസ് മുസ്ലിംലീഗ് മതേതരത്വം പറയുന്നത് വലിയ ഫലിതമായി കാണുകയാണ് പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയുമായ ഹമീദ് ചേന്നമംഗലൂർ. മതേതരത്വത്തിന്റെ അല്ലെങ്കിൽ വർഗീയതയുടെ നിർവ്വചനം മനസ്സിലാക്കിയതിലുള്ള അബദ്ധം മൂലമോ അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനോ ഉള്ള  ശ്രെമമാകാം അദ്ദേഹത്തിന്റേത് . വാസ്തവത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാന്യമായ അസ്തിത്വത്തിനും അവകാശത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന്കൊണ്ട്  രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യപരമായ രീതിയിൽ പോരാടുന്നതും എങ്ങനെയാണ് വർഗീയതയാവുക ? മതേതരത്വമെന്നാൽ മതനിരാസമാണെന്ന് ആരാണ് പഠിപ്പിച്ചത് ? ഒരു മതവിഭാഗമോ  സമുദായമോ പ്രത്യേക ഭാഷക്കാരോ

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും Read More »

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ

നാസറുദ്ദീന് മണ്ണാര്ക്കാട് എഴുതുന്നു. ഇന്നത്തെ ലോക ജനതയിലെ ‘ലീസ്റ്റ് വാണ്ടഡ് ‘ ജനതയാണ് റോഹിങ്കൻസ്. അവരുടെ ജനിതക താഴ് വഴികൾ പോലും ഇതുവരെയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇൻഡോ -ആര്യൻ ജനതയാണെന്നും അതല്ല ബംഗാൾ കുടിയേറ്റക്കാരാണെന്നും എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമുറപ്പാണ്. അവർ നമ്മുടെ ജനതയാണ് എന്നാരും എഴുതി വെച്ചിട്ടില്ല. അതിരുകളില്ലാത്ത മനുഷ്യർക്ക് പൗരത്വമില്ല. പൗരത്വമില്ലാത്തവർക്ക് ജീവിക്കാൻ അവകാശവുമില്ല കാരണം അവർ മനുഷ്യരുമല്ല. മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. സമവാക്യങ്ങൾ വളരെ ലളിതമാണ്. ഇതേ സമവാക്യമനുസരിച്ചാണ് മധ്യകാല

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ Read More »