Opinion

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കപ്പെടുകയും അതിന് ഉത്തരം തേടി ജീവിതം തീർക്കേണ്ടി വരികയും ചെയ്തവരാണ് ഇൻഡ്യയുടെ ചരിത്രത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ. ഒരു ചോദ്യചിഹ്നത്തിൻ്റെ അകമ്പടിയോടെയല്ലാതെ മുസ്‌ലിം അസ്തിത്വം നമ്മുടെ രാജ്യത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടേയില്ല എന്നു പറയുന്നതാണ് ശരി. അധികാര ഫാഷിസത്തിൻ്റെ ആധുനിക നാളുകളിൽ ഈ ചോദ്യ ചിഹ്നത്തിൻ്റെ ഓരോ അരികും മൂലയും വിദ്വേഷങ്ങളിൽ ഉരഞ്ഞ് മൂർച്ച കൂടുകയും വെറുപ്പു മാത്രം തിന്ന് തിടം വെയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ആശയപരമായ വിയോജിപ്പ് നിലനിൽക്കെത്തന്നെ […]

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നവർ മുസ്‌ലിംകളുടെ മേൽ നടപ്പാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഇലക്ടോറൽ ശേഷിയിൽ മാത്രം കണ്ണ്നട്ട് മറ്റ് ജീവൽപ്രശ്‌നങ്ങളിൽ നിന്നും സമർത്ഥമായി മുഖം തിരിക്കുകയോ മൗനമാർഗത്തിൽ നിഷ്ക്രിയമാകുകയോ ചെയ്യുന്ന ഇടതുപക്ഷം ഇന്നത്തെ കേരളത്തിന്റെ പതിവ് കാഴ്ച്ചയാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന്റെ ഏക പ്രതീക്ഷ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര മുന്നണിയാണെങ്കിൽ, കേരളത്തിലെ ഇന്നത്തെ മുസ്‌ലിം സമുദായത്തിന് വർഗീയ വിരുദ്ധ ചേരിക്ക് മറ്റൊരു കേരള ബദൽ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

കുറ്റപത്രത്തില്‍ കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാര്‍

“അനീതിയേക്കാള്‍ ഭംഗിയായി തിരിച്ചറിയപ്പെടുകയും അനുഭവിപ്പിക്കപ്പെടുകയും ചെയ്യുന്ന മറ്റൊന്നും ഈ ലോകത്തിലില്ല”. ചാള്‍സ് ഡിക്കന്‍സ് നോവലിലെ ഒരുകഥാപാത്രം നീതിയെ നിര്‍വ്വചിക്കുന്ന ഈ വാക്കുകളാണ് ‘ദ ഐഡിയ ഓഫ് ജസ്റ്റിസ്’ എന്ന തന്റെ പുസ്തകത്തിന്റെ മുഖവുരയായി അമര്‍ത്യസെന്‍ നല്‍കിയിരിക്കുന്നത്. നീതിയുടെ പ്രാധാന്യം എത്രത്തോളമെന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈയൊരു ചെറിയ വാചകം. അത് കൊണ്ട് കൂടിയാണ് സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെടും വരെ ഒരാളെ കുറ്റവാളി എന്ന് സംബോധന ചെയ്യരുതെന്ന് നമ്മുടെ നിയമപുസ്തകങ്ങള്‍ പറഞ്ഞുവെച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്. കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുന്നതിന്റെ

കുറ്റപത്രത്തില്‍ കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാര്‍ Read More »

അഖില്‍ ഖുറേഷി: നീതി നിഷേധത്തിന്റെ തനിയാവര്‍ത്തനം

2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ 1200 അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു കത്തയക്കുന്നുണ്ട്. കീഴ് വഴക്കങ്ങളും, നിയമങ്ങളും അട്ടിമറിച്ച് നടന്ന അസാധാരണമായൊരു സ്ഥലംമാറ്റ ഉത്തരവിനെതിരെയായിരുന്നു ഈ പ്രതിഷേധം. ജസ്റ്റിസ് അഖില്‍ ഖുറേഷിയെന്ന ഗുജറാത്ത് ഹൈക്കോടതിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ന്യായാധിപന്‍ പക്ഷേ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുറേഷിയാണ് സെഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും കൂട്ടാളി പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായെ രണ്ടു ദിവസത്തെ

അഖില്‍ ഖുറേഷി: നീതി നിഷേധത്തിന്റെ തനിയാവര്‍ത്തനം Read More »

ലക്ഷദ്വീപ്; വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക

സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദ്വീപ് ജനങ്ങളെ അധികാരത്തിന്റെ പിൻബലത്തിൽ നശിപ്പിക്കാനുള്ള പദ്ധതികളാണ് കേന്ദ്രഭരണകൂടം നടത്തുന്നത് എന്ന വസ്തുതാപരമായ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഏത് വിഷയത്തിലുള്ള ഇടപെടലുകളെയും യാതൊരു പൊതുബോധമോ വിവേകമോയില്ലാതെ ന്യായീകരിക്കാൻ തിടുക്കം കാണിക്കുന്ന സംഘപരിവാർ ശക്തികൾ ലക്ഷദ്വീപ് വിഷയവും വർഗീയവൽക്കരിക്കാനുള്ള ഗവേഷണത്തിലാണ്. അങ്ങനെ അവർ കണ്ടെത്തിയ ഒരു വിഷയമാണ് കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ നേവി 3000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട നടത്തിയത് ലക്ഷദ്വീപിൽ നിന്നാണ് എന്ന വ്യാജ പ്രചാരണം. 99% മുസ്‌ലീങ്ങളുള്ള സ്ഥലമെന്ന് ആവർത്തിച്ചാവർത്തിച്ച്

ലക്ഷദ്വീപ്; വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക Read More »

ഹിന്ദുത്വമാണ്‌ ഗാന്ധിയെ കൊന്നത്

ഹിന്ദു-മുസ്‌ലിം മൈത്രി എന്നത് ഗാന്ധിയുടെ ഒരു തത്വമായിരിന്നുവെങ്കിലും അതൊരു വികാരമായി തീക്ഷ്ണരൂക്ഷത പ്രാപിച്ചത് 1947ന് ശേഷമാണ്. അധിനിവേശ ശക്തികൾ നിർമിച്ചുവെച്ച ഇരുട്ടിന്റെ മഹാഗഹനത വകഞ്ഞ് 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങൾ ഉദിക്കാൻ തുടങ്ങിയപ്പോൾ ഗാന്ധി പക്ഷേ പ്രസ്തുത സ്വാതന്ത്ര്യത്തിൽ സംതൃപ്തനായിരുന്നില്ല. ഇൻഡ്യാ വിഭജനവും അതുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ കലാപങ്ങളുമായിരുന്നു സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ ‘ഐക്കൺ’ ആയി മാറിയ അദ്ദേഹത്തിന് ചർമം രോമഹർഷം പൂണ്ടു നിൽക്കേണ്ട ആ ദിനങ്ങളിൽ ഖേദചിന്തകളിൽ മുഴുകി കണ്ണുനനച്ച് നടക്കേണ്ടി വന്നത്. ലോകചരിത്രത്തിലെ

ഹിന്ദുത്വമാണ്‌ ഗാന്ധിയെ കൊന്നത് Read More »

ക്വുർആൻ വിമർശനങ്ങൾ ആഴക്കടലിൽ മുങ്ങിപ്പോയ സംവാദം

ശ്രീനാരായണ ഗുരുവിൽ നിന്ന് തുടങ്ങി സഹോദരനയ്യപ്പനിലൂടെ കടന്നുപോകുന്നതായിട്ടാണ് കേരളത്തിലെ യുക്തിവാദി സംഘത്തിൻ്റെ നാൾവഴി പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ, സഹോദരൻ അയ്യപ്പൻ്റെ ചിന്തകളോ യുക്തിവാദത്തെ നേരിട്ട് സ്വാധീനിക്കുകയോ നിര്‍ണയിക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കാൻ കഴിയും വിധമുള്ള തെളിവുകളൊന്നും കാണുവാൻ സാധിക്കില്ല. ജാതിവ്യവസ്ഥക്കും തീണ്ടലുകള്‍ക്കുമെതിരായ സമരപോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തില്‍ പുരോഗമനപരമായ ചില സമീപനങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവരൊക്കെ മതങ്ങളുടെ ദൗത്യങ്ങളെയും വ്യക്തികളുടെ വിമലീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്കിനെയും അംഗീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ കേരളത്തിലുണ്ടായ ജാതിവിരുദ്ധ പരിശ്രമങ്ങളുടെ ഓരം ചേർന്ന്

ക്വുർആൻ വിമർശനങ്ങൾ ആഴക്കടലിൽ മുങ്ങിപ്പോയ സംവാദം Read More »

സംവരണം: കേരള സർക്കാർ നടപടി അപലപനീയം

സംവരണം വഴി സമൂഹം നേടിയ സന്തുലിതമായ ജീവിത സാഹചര്യം പൂർണ്ണമല്ലെങ്കിലും എത്രയോ രചനാത്മകമാണ്. ജാതി-മത ഭേദങ്ങൾ കൃത്രിമമായി സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾ വലിയൊരു അളവിൽ കുറച്ച്‌ കൊണ്ട്‌ വരാൻ സംവരണം സഹായകമായിട്ടുണ്ട്. ആ മാറ്റം കൊതിക്കാത്തവർ ഭരണഘടനാ ലക്ഷ്യങ്ങൾ തകർക്കാൻ ശ്രമിക്കുക സ്വാഭാവികം മാത്രം. നമ്മുടെ അശ്രദ്ധയും അനൈക്യവും കൊണ്ട്‌ ആ നീക്കം വിജയിക്കാൻ ഇടവരരുത്‌. സമൂഹത്തിലെ പാവങ്ങളെ പരിഗണിക്കുന്നു എന്ന് വരുത്തി സംവരണം തകർക്കുകയാണ്‌ മുന്നോക്ക സംവരണക്കാരുടെ ലക്ഷ്യം. ഇവരുടെ മന്ത്രത്തിന്റെ പിന്നിലെ സൂത്രവും കൗശലവും നാം

സംവരണം: കേരള സർക്കാർ നടപടി അപലപനീയം Read More »

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി?

“ലോകോത്തര സർവ്വകലാശാലകളിൽ ഇസ്ലാമിക അന്തരീക്ഷത്തിൽ എം ബി ബി എസ് പഠിക്കാം” എന്ന തലക്കെട്ടിലുള്ള ഒരു സ്ഥാപനത്തിൻ്റെ പരസ്യവും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഇങ്ങനൊരു പരസ്യത്തിനുപുറത്ത് ചർച്ച നടത്താൻ മാത്രമൊക്കെ നമ്മുടെ സമൂഹം മാറുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. ഇസ്ലാമിക അന്തക്ഷത്തിൽ പഠനം എന്നതിൽ ‘അപരാധം’ കണ്ടെത്തുന്ന വിശകലനബുദ്ധിക്ക് ഏതായാലും വലിയ കാലത്തെ പ്രായം കാണില്ല. കാരണം നമ്മുടെയൊക്കെ ജീവിത പരിസരത്ത് ഇതൊക്കെ സാധാരണമാണ്. ‘മാപ്പിള സ്‌കൂളുകളിൽ’ നിന്ന്

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി? Read More »

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത്

ഫാഷിസം തേറ്റകൾകാട്ടി നാടിൻ്റെ നെറുകെയും കുറുകെയും ഓടിനടക്കുകയാണ്. ആര്യപ്രോക്ത ബ്രാഹ്മണ്യം ഇൻഡ്യയെ കടിച്ചുകീറുമ്പോൾ നോക്കി നിൽക്കുകയോ ഒത്താശ ചെയ്തുകൊടുക്കുകയോ ആണ് ജുഡീഷ്യറി പോലും എന്നാണ് ബാബരി വിധിയിൽ നിന്നൊക്കെ എത് സാധാരണക്കാരനും അപഗ്രഥിക്കുവാൻ കഴിയുന്നത്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ കണ്ട അന്യായത്തിന് ‘തെളിവില്ല’ എന്ന് പ്രസ്താവിക്കുമ്പോൾ പരമോന്നത നീതിപീഠം ഹിന്ദുത്വത്താൽ തെളിക്കപ്പെടുന്ന എത്രവലിയ ഗൂഢ കന്ദരങ്ങളിലൂടെയാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുവാൻ കഴിയും. സംഘ്പരിവാർ ഗോൾവാൽക്കറിനെ പോലുള്ളവരുടെ മുസ്‌ലിം വിരുദ്ധ സ്വപ്നങ്ങൾക്ക് നിറം പകർന്ന്

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത് Read More »