March 2017

ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍

ന്യൂ ഡൽഹി: രാം മനോഹർ ലോഹ്യ ആശുപത്രിയിൽ 2017 ഫെബ്രുവരി ഒന്നിന് പുലർച്ചയോടടുത്ത് അവസാനിച്ചത് മുസ്‌ലിം രാഷ്ട്രീയ രംഗത്തെ പകരം വെക്കാനില്ലാത്ത അധ്യായം. പാർലമെന്റിൽ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ ഇന്ത്യയുടെ പ്രസിഡന്റ് പ്രസംഗിച്ചുകൊണ്ടിരിക്കെ എഴുപത്തിയൊൻപതാം വയസ്സിലായിരുന്ന ഇ. അഹ്‌മദ്‌ സാഹിബ്‌ കുഴഞ്ഞുവീണ് മരണക്കിടക്കയിലേക്ക് പോയതിന്റെ പ്രതീകാത്മകത വളരെ വലുതാണ്. ഇന്ത്യൻ പാർലമെന്റിലെ പ്രഗൽഭമായ മുസ്‌ലിം സാന്നിധ്യങ്ങളുടെ നിരയിലെ അവസാന കണ്ണികളിലൊന്ന് തന്റെ കർമഭൂമിയിൽ വെച്ചുതന്നെ വിടപറഞ്ഞുപോകുമ്പോൾ തളർന്നുവീഴുന്നത് മുസ്‌ലിം രാഷ്ട്രീയം കൂടിയാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് മുസ്‌ലിം ഇന്ത്യ.  […]

ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍ Read More »

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു

തിരുവനന്തപുരം: അപേക്ഷയോടൊപ്പം വെക്കേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു. ആലപ്പുഴ സ്വദേശിനി ആസിയാ ഇബ്റാഹീമിനാണ് അധികൃതരിൽ നിന്ന് കിരാതമായ മൗലികാവകാശലംഘനം നേരിടേണ്ടി വന്നിരിക്കുന്നത്. എം. ജി. ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി. എച്ച്. എം. എസും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ആസിയ, സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു Read More »

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ

നാസറുദ്ദീന് മണ്ണാര്ക്കാട് എഴുതുന്നു. ഇന്നത്തെ ലോക ജനതയിലെ ‘ലീസ്റ്റ് വാണ്ടഡ് ‘ ജനതയാണ് റോഹിങ്കൻസ്. അവരുടെ ജനിതക താഴ് വഴികൾ പോലും ഇതുവരെയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇൻഡോ -ആര്യൻ ജനതയാണെന്നും അതല്ല ബംഗാൾ കുടിയേറ്റക്കാരാണെന്നും എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമുറപ്പാണ്. അവർ നമ്മുടെ ജനതയാണ് എന്നാരും എഴുതി വെച്ചിട്ടില്ല. അതിരുകളില്ലാത്ത മനുഷ്യർക്ക് പൗരത്വമില്ല. പൗരത്വമില്ലാത്തവർക്ക് ജീവിക്കാൻ അവകാശവുമില്ല കാരണം അവർ മനുഷ്യരുമല്ല. മനുഷ്യാവകാശങ്ങൾ മനുഷ്യർക്കുള്ളതാണ്. സമവാക്യങ്ങൾ വളരെ ലളിതമാണ്. ഇതേ സമവാക്യമനുസരിച്ചാണ് മധ്യകാല

രോഹിംങ്ക – മണ്ണില്ലാത്തവർക്കെന്ത് മനുഷ്യാവകാശങ്ങൾ Read More »

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: സുപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും ഗ്രന്ഥകാരനും വാഗ്മിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.എം.അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധം ശക്തമാകുന്നു. ഡോ. സാക്കിര്‍ നായിക്കിനെതിരെയുണ്ടായ ഭരണകൂടവേട്ടയുടെ പകര്‍പ്പ് എം.എം.അക്ബറിനെതിരെ കേരളത്തില്‍ അരങ്ങേറുന്നത് മലയാളിയുടെ മതനിരപേക്ഷ പ്രബുദ്ധതയ്ക്ക് അപമാനമാണെന്ന തിരിച്ചറിവാണ് ശക്തമാകുന്നത്. ഇസ്‌ലാമിക പ്രബോധകരുടെ തലയ്ക്ക് വില പറയുന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യം ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചാണ് കൊടുമ്പിരിക്കൊളളുന്നത്. ഫാഷിസത്തിന്റെ കഞ്ഞിവെപ്പുകാരും വിറകുവെട്ടികളുമായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാറാമോ എന്ന

എം.എം അക്ബറിനെ ലക്ഷ്യം വെച്ചുളള പോലീസ് നീക്കം: പ്രതിഷേധം ശക്തമാകുന്നു Read More »

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍

> കോഴിക്കോട്: ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ‍ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ

ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍ Read More »

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട്

ഹവാന: കൊമ്മ്യൂണിസ്റ് ക്യൂബയുടെ സ്ഥാപകൻ ഫിദൽ കാസ്ട്രോ മരണമടയുന്നത് അദ്ദേഹത്തിന്റെ മുൻകയ്യിൽ മാർക്സിസ്റ്റു ബുദ്ധിജീവികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കൊണ്ട് നടന്ന ‘അപ്പേർച്ചറ’ (apertura) പരിഷ്ക്കാരങ്ങൾക്ക് കാൽ നൂറ്റാണ്ട് തികയുന്ന വേളയിൽ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ഏകാധിപതി ബാറ്റിസ്റ്റയെ 1959ൽ വർഷങ്ങളോളം നീണ്ട ഗറില്ലാ പോരാട്ടങ്ങൾക്കൊടുവിൽ ഫിദലിന്റെയും സഹോദരൻ റൗളിന്റെയും നേതൃത്വത്തിൽ സായുധ വിപ്ലവകാരികൾ അട്ടിമറിച്ചതിനെത്തടർന്നാണ് ഫിദൽ ക്യൂബയുടെ അധികാരമേൽക്കുന്നതും ക്യൂബ ‘ചുവന്ന’ കാലത്തിലേക്ക് പ്രവേശിക്കുന്നതും. അർജന്റീനയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ ഗുവേര ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളെ യു. എസിന്റെ സാമ്രാജ്യത്വ

കാസ്ട്രോ വിടവാങ്ങുമ്പോൾ ‘അപ്പേർച്ചറ’ക്ക് കാൽ നൂറ്റാണ്ട് Read More »

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍

മുംബൈ: അന്താരാഷ്ട്ര പ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്ക് പ്രസിഡന്റായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ അറിയാന്‍ അവസരമുണ്ടാക്കുന്ന പ്രബോധകരെയും സ്ഥാപനങ്ങളെയും വിരട്ടി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് വ്യക്തമാകുന്നു. ധാക്ക ഭീകരാക്രമണവുമായി സാക്കിറിനെ ബന്ധിപ്പിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നു തെളിഞ്ഞിട്ടും അവ ചെന്നവസാനിച്ചത് ഐ.ആര്‍.എഫ് നിരോധനത്തിലാണ് എന്ന വസ്തുത, നിരോധനം എന്ന ലക്ഷ്യം  നേടിയെടുക്കുന്നതിനുവേണ്ടി ബോധപൂര്‍വം എഴുതിയുണ്ടാക്കിയ തിരക്കഥയുടെ ആദ്യ അധ്യായം മാത്രമായിരുന്നു വ്യാജ

IRF നിരോധനം: കേന്ദ്രം ശ്രമിക്കുന്നത് പ്രബോധകരെ വിരട്ടാന്‍ Read More »

സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ

തങ്ങൾക്കിഷ്ടമില്ലാത്തതിനെയൊക്കെ തെരുവുഗുണ്ടായിസം വഴി ‘നേരെയാക്കുകയാണ്’ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന ഫാഷിസ്റ്റ് റൗഡികൾ മറൈൻ ഡ്രൈവിലെ ‘കുടമറകൾ’ തിരഞ്ഞെത്തി ചൂരൽ വീശി ‘കുടിയൊഴിപ്പിക്കൽ’ നടത്തിയതിൽ അവരുടെ ദർശനവും പൂർവചരിത്രവും വെച്ച് യാതൊരത്ഭുതത്തിനും വകയില്ലെന്നതാണ് നേര്. കേരളത്തിന്റെ നിരത്തുവക്കുകളിൽ പോലും പോലീസ് കാവലിൽ കൂകിയാർക്കാനുള്ള ധൈര്യം കൾച്ചറൽ ഷോവിനിസം സംഭരിക്കുന്നതിനെ നിസ്സാരമായി കടന്നുപോകാനാണ് നമ്മുടെ ഭാവമെങ്കിൽ, ‘ജനാധിപത്യ’ത്തിന് വലിയ ആയുസ്സൊന്നും മലയാള നാട്ടിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മോറൽ പൊലീസിംഗിനെ ചെറുക്കാനെന്നു പറഞ്ഞ് ഒരിക്കൽ കൂടി മറൈൻ ഡ്രൈവിൽ നിറയാൻ ശ്രമിച്ച സമരചുംബനങ്ങളുടെ

സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ Read More »

രോഹിതിന്റെ മരണം: വര്‍ണാശ്രമ ‘ധര്‍മ’ത്തിലേക്കാണ് ചർച്ച നീളേണ്ടത്!

രോഹിത് വെമുലയുടെ ചോരക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. രോഹിത് വെമൂല സംഭവത്തെ കേവലമായ

രോഹിതിന്റെ മരണം: വര്‍ണാശ്രമ ‘ധര്‍മ’ത്തിലേക്കാണ് ചർച്ച നീളേണ്ടത്! Read More »

മക്തി തങ്ങളുടെ കഠോരകുഠാരം: പശ്ചാത്തലവും പാഠവും

മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ക്കുതന്നെ കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യം അനുഭവിച്ച കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. കേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന  ദൗത്യം പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. സുറിയാനി മലയാളത്തിനു പകരം മാനക മലയാളം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുക, മലയാളം/ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ വേണ്ടി ഗവണ്‍മെന്റ് സഹകരണത്തോടുകൂടി സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക, ശുദ്ധമലയാളത്തില്‍ ബൈബിളും മതസാഹിത്യങ്ങളും പ്രസിദ്ധീകരിച്ച് ക്രിസ്തീയ വിജ്ഞാനങ്ങള്‍ ജനകീയമാക്കുക തുടങ്ങിയ സമുദായ

മക്തി തങ്ങളുടെ കഠോരകുഠാരം: പശ്ചാത്തലവും പാഠവും Read More »