Study

‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്‌, കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം എന്നീ പ്രശ്നങ്ങളെ തത്‌കാലത്തേക്ക്‌ മാറ്റിവെച്ചുകൊണ്ട്‌ ആലോചിച്ചാൽ ഗുണപരമായ ചില സാധ്യതകളെ ഉദ്‌പാദിപ്പിക്കുന്നുണ്ട്‌. വടക്കേ ഇൻഡ്യൻ-ആര്യൻ-ഹിന്ദു ഘടകങ്ങൾക്കുപകരം തെന്നിൻഡ്യൻ-ദ്രാവിഡ-മാപ്പിള പിന്തുണയോടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ജയിക്കുന്നത്‌ പാർട്ടിയുടെ ഘടനയിൽ ചെറിയ കുലുക്കങ്ങളെങ്കിലും ഉണ്ടാക്കിയാൽ അതൊരു വലിയ വിപ്ലവം ആയിരിക്കും. പ്രധാനമന്ത്രിയുടെ/പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വയനാട്ടിലെ മുഖ്യഘടകകക്ഷി/മണ്ഡലത്തിലെ വിജയത്തിന്‌ ഏറ്റവും നിർണ്ണായകമായ സംഭാവന അർപ്പിച്ച രാഷ്ട്രീയപാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗിന് […]

‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം Read More »

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ

ഒരു വനിതാ ദിനം കൂടി കേരളത്തെ കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഏറ്റവും സജീവമായി ചർച്ച ചെയ്ത സ്ത്രീ’പ്രശ്ന’ങ്ങളിൽ ഒന്ന് ആർത്തവം ആണെന്ന് കാണാം. ശബരിമലയിലെ ‘ആർത്തവായിത്തം’ മലയാളിയെ അക്ഷരാർത്ഥത്തിൽ ധ്രുവീകരിച്ചു. ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍ ‘മലിന’മാക്കാതിരിക്കാന്‍ തൊടലും തീണ്ടലും വിലക്കുന്ന അയിത്ത നിയമങ്ങള്‍

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ Read More »

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും

1824 ഫെബ്രുവരി 12നാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജനനം. ഇതിനെ ഹിന്ദു കലണ്ടറിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവിധ ഫെബ്രുവരി തിയതികളില്‍ ആര്യസമാജം അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുന്നു. ഇന്‍ഡ്യയിലെ ചില പ്രദേശങ്ങളില്‍ നിയന്ത്രിത സര്‍ക്കാര്‍ അവധി കൂടിയാണ് ദയാനന്ദന്റെ ജന്മദിനം. ആധുനിക ഇന്‍ഡ്യ കണ്ട ഏറ്റവും പ്രഖ്യാതരായ ഹിന്ദുമത പരിഷ്‌കര്‍ത്താക്കളിലൊരാള്‍ എന്ന നിലക്ക് ഫെബ്രുവരി മാസങ്ങള്‍ മഹര്‍ഷിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നു. ഗുജറാത്തിലെ കത്തിയവാഡില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ദയാനന്ദന്‍ ജനിക്കുന്നത്. ശങ്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും Read More »

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി

മലയാളം, ഇംഗ്ലീഷ് ഭാഷാപഠനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ആധുനിക വിജ്ഞാനീയങ്ങള്‍ക്കും പ്രേരണ നല്‍കിയ മഖ്ദി തങ്ങൾ (1847-1912) സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ സ്‌കൂളുകളിലും കോളജുകളിലും പോയി ആധുനിക വിദ്യാഭ്യാസം നേടണമെന്ന് മഖ്ദി തങ്ങള്‍ നിര്‍ദേശിക്കുകയോ പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തതിന് രേഖകളില്ല. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ തന്നെ പോകാന്‍ പാടില്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന അന്നത്തെ മുസ്‌ലിം സാമുദായികാവസ്ഥയില്‍ പെണ്‍പള്ളിക്കൂടപ്രവേശം ഒരു പ്രമേയമായിപ്പോലും മഖ്ദി തങ്ങളുടെ രചനകളില്‍ കടന്നുവരാതിരുന്നത് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി Read More »

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ

ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനായ അല്ലാഹു ഭൂമിയില്‍ മനുഷ്യസമൂഹത്തെ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന സവിശേഷാസ്തിത്വത്തോടുകൂടി സൃഷ്ടിച്ചുവെന്നും മരണാനന്തരജീവിതത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത തിന്മയ്ക്കനുസൃതമായ ശിക്ഷയും നന്മയ്ക്കുള്ള അളവറ്റ പ്രതിഫലവും അല്ലാഹുവില്‍ നിന്നേറ്റുവാങ്ങുമെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ മനസ്സ് ഊട്ടപ്പെട്ട് വളരുന്ന മുസ്‌ലിമിന്, മദ്യപാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപാനം അല്ലാഹു വിലക്കിയ തിന്മയാണെന്ന് മനസ്സിലാക്കുക മാത്രമേ ആവശ്യമുള്ളൂ. മനുഷ്യജീവിതത്തിന് ആത്യന്തികമായി ഹാനികരമായ കാര്യങ്ങളെയാണ് അല്ലാഹു തിന്മയായി പ്രഖ്യാപിക്കുന്നതെന്നും നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ സര്‍വജ്ഞനായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തെയാണ്, അല്ലാതെ

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ Read More »

സെപ്റ്റംബർ പതിനൊന്നും മലാലയുടെയും നുജൂദിന്റെയും ‘കുറ്റസമ്മത’ങ്ങളും

2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണത്തെ ഒരു പുതിയ ലോകക്രമത്തിനു നാന്ദി കുറിച്ച സംഭവവികാസമായി പലരും അവതരിപ്പിക്കാറുണ്ട്. ഇസ്‌ലാം പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിക്കുന്നതെന്ന വാദഗതികള്‍ക്ക് അടിവരയിടുന്നതാണ് 9/11 ആക്രമണമെന്നാണ് ചിലരുടെ നിലപാട്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം എതിരാളികളില്ലാതെ അഹങ്കരിച്ചുനടന്ന അമേരിക്കയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച കനത്ത പ്രഹരമായിട്ടാണ് ലോകത്തെ നടുക്കിയ ഈ സംഭവത്തെ ചിലരെങ്കിലും എണ്ണിയത്. ഇസ്‌ലാം ഒരു വശത്തും അമേരിക്ക മറുവശത്തുമായി പുതിയൊരു ലോകയുദ്ധത്തിനൊരുങ്ങുന്നതിന്റെ യുദ്ധകാഹളമായും വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍

സെപ്റ്റംബർ പതിനൊന്നും മലാലയുടെയും നുജൂദിന്റെയും ‘കുറ്റസമ്മത’ങ്ങളും Read More »

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി

ശിവപൂജയിലും  അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള്‍ പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്‍നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്‍നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സം‌ഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില്‍ ആധുനികോന്മുഖമായ സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില്‍ മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തില്‍ കാലാനുക്രമത്തില്‍ നാരായണഗുരുവിന് ശേഷമല്ല മക്തി തങ്ങള്‍ വരേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്.

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി Read More »

മാര്‍ക്‌സിസം സലാം മടക്കുമോ?

   മാർക്സിന്‌ ഇരുനൂറു വയസ്സ്‌ തികയുമ്പോൾ കെ ഇ എൻ കുഞ്ഞഹ്മദ്‌ സലാം മടക്കാൻ തീരുമാനിക്കുകയാണ്‌. കെ ഇ എന്നിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരീക്ഷിക്കുന്ന ആർക്കും ആ നിലപാടിന്റെ ദർശനമെന്താണെന്ന് മനസ്സിലാക്കുക പ്രയാസകരമാവില്ല. കെ ഇ എൻ ഇനി മുതൽ സലാം മടക്കും എന്ന് പറയുന്നത്‌ തന്റേതല്ലാത്ത വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ച്‌ സ്വയം ജനാധിപത്യവൽകരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ്‌. ഫാഷിസത്തിന്റെ ഉന്മാദകാലത്ത്‌ മുസ്‌ലിം സമുദായത്തെ അതിന്റെ ഭാഷയിൽ തന്നെ പ്രത്യഭിവാദ്യം ചെയ്യാനുള്ള ഒരു സംസ്കാരിക പ്രവർത്തകന്റെ രാഷ്ട്രീയ സന്നദ്ധത

മാര്‍ക്‌സിസം സലാം മടക്കുമോ? Read More »

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി

ബ്രിട്ടീഷ്‌ വിരുദ്ധ ഇൻഡ്യൻ ചെറുത്തുനിൽപുകളുടെ ചരിത്രം തമസ്കരണങ്ങളുടെ ചരിത്രം കൂടിയാണ്‌. സ്വാതന്ത്ര്യസമരത്തെ ചോര കൊടുത്ത്‌ ജ്വലിപ്പിച്ച മുസ്‌ലിം ആവിഷ്കാരങ്ങളിൽ മിക്കതും നമ്മുടെ പൊതുബോധത്തിന്റെ പ്രാന്തങ്ങളിൽ നിന്ന് പോലും തുടച്ചുനീക്കപ്പെട്ട്‌ കഴിഞ്ഞിട്ടുണ്ട്‌. ജനാധിപത്യപരമായ പ്രക്ഷോഭ പരിപാടികളിൽ നിന്ന് മാറി സായുധമായ വഴികളിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ പരുക്കേൽപിക്കാൻ ശ്രമിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഓർക്കുമ്പോൾ ഹിന്ദു, മാർക്സിസ്റ്റ്‌ സംഘാടനങ്ങളെ മാത്രമാണ്‌ രാജ്യം ഓർക്കുന്നത്‌. ചന്ദ്രശേഖറിനെയും സുഖ്ദേവിനെയും ഭഗത്‌ സിംഗിനെയും പോലുള്ളവരെ മാത്രം എണ്ണി വിപ്ലവകാരികളുടെ ചരിത്രം പൂർത്തിയാക്കുന്നവർ ഈ രംഗത്ത്‌ മുന്നിൽ

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി Read More »

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി

ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ഈ മാര്‍ച്ച് പത്തിന് എഴുപത് വയസ്സ് തികയുന്നത് പരിഗണിച്ച് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ സാമൂഹിക ഭൂപടത്തില്‍ കേരളം അഭിമാനകരമായ രീതിയില്‍ സവിശേഷമായതിനുപിന്നിലെ വിയര്‍പ്പ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റേതുകൂടിയാണെന്ന കാര്യത്തില്‍ കേരള മുസ്‌ലിം ചരിത്രത്തെ പറ്റി അവബോധമുള്ളവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. മതേതര ആധുനികതയുടെ പൊരിവെയിലിലും കരിയാതെ നില്‍ക്കാന്‍ മലയാളി മുസ്‌ലിമിനെ പ്രാപ്തനാക്കുക എന്ന ക്ലേശകരമായ ദൗത്യം മലബാര്‍ മുസ്‌ലിം ലീഗിന് നിര്‍വഹിക്കാന്‍ സാധിച്ചത് സമുദായ ചരിത്രത്തില്‍

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി Read More »