Poetry

നീതിയെ തടവിലിട്ട്‌ രാജ്യസ്നേഹികളാവുക!

വീഴുമ്പോൾ താടിയെല്ലു പൊട്ടണം. മിണ്ടാൻ കഴിയാതെ ഉണ്ണാൻ കഴിയാതെ ഇനിയും വീഴല്ലെയെന്നാർദ്രമായ് കൊഞ്ചുന്ന കെട്ടുകളൂരാതെ അപ്പുറത്തെ മുറിയിൽ ഒരിറ്റു ശ്വാസമന്വേഷിച്ചു പോവേണ്ടതില്ലാതെ കിടക്കാൻ കഴിയണം. ഒന്നും ചെയ്യേണ്ടതില്ലാത്ത ഈ സമാധാനത്തിനെ നാടെന്നു വിളിക്കാൻ കഴിയണം. രാജ്യസ്നേഹത്തിനിവിടെ സ്വന്തം വിസർജ്യത്തിന്റെ മണമായിരുന്നില്ലെന്ന ഓർമകളില്ലാതെ കഴിയണം. ചങ്ങലകളാവണം നമുക്കിന്നു മോടി.

നീതിയെ തടവിലിട്ട്‌ രാജ്യസ്നേഹികളാവുക! Read More »

മൗനത്തെ ഭയക്കുന്നവരോട്‌

എന്റെ മൗനത്തെക്കൊല്ലാന്‍ വേണ്ടിയൊ പടയുമായ് വന്നു നില്‍ക്കുന്നൂ മുന്നില്‍, നിങ്ങള്‍ക്കിതിന്തേ പറ്റീ! ആയിരം മുഷ്ടിക്കൊത്ത് പൊങ്ങുന്ന മുദ്രാവാക്യ ക്കാറ്റിനെ പേടിക്കാത്ത നിങ്ങള്‍ക്കോ മൗനം ഭീതി! ഇത്തിരി നേരം ഞാനീ വല്മീകതല്പം പൂകി മൗനിയായിരിക്കുവാന്‍ നിനച്ചൂ, നിങ്ങള്‍ക്കതില്‍, ആയിരം നാവില്‍ നിന്നു മുതിരും വാക്കായ്, ചങ്കില്‍ കൊള്ളുന്നൊരൂക്കായ് തോന്നില്‍ ഞാനെന്തിനപരാധി! വാക്കിനേക്കാളും മൂര്‍ത്ത മൂര്‍ച്ചയേറുമീ മൗനം സ്വേച്ഛാധിപതികളെ യൊക്കെയും വിറപ്പിച്ച, ചരിത്രം നിങ്ങള്‍ക്കുള്ളില്‍ അലയ്ക്കുന്നുണ്ടാം, പട- പ്പുറപ്പാടിതാ ഭീതി കൊണ്ടുതന്നെയൊ കഷ്ടം! എന്റെ മൗനത്തെക്കൊല്ലാ മെന്നാലുമൊരു നൂറു മൗനികള്‍

മൗനത്തെ ഭയക്കുന്നവരോട്‌ Read More »

മുല്ലയായ് മുകിലായ് വാർമഴവില്ലായ്

ഭൂമിയെ മുഴുവനും കൈപ്പിടിക്കുള്ളില്‍ തീര്‍ക്കും ഭാവമായിരുന്നെന്‍റെ നില്‍പ്പിലും നടപ്പിലും അതിനാണഹോരാത്രം വിയര്‍പ്പില്‍ കുളിച്ചതും അവയെപ്പുല്‍കാന്‍തന്നെ ധൃതിയില്‍ ചലിച്ചതും പലതും കിട്ടി, എങ്കില്‍ പലതും കൈവിട്ടുപോയ് ചിലതിന്നരികത്തേക്കെത്തുവാനിന്നും വയ്യ ജീവിതം ആഹ്ലാദത്തിന്‍ തേരിലേറുവാനത്രെ ഈവിധമധ്വാനിച്ചു, കാര്യമെ,ന്തഴല്‍മാത്രം! തൃപ്തമല്ലൊന്നും വേണമിനിയും, കൂടെക്കൂടെ; ഹൃത്തിലെ മോഹത്തിര ആഞ്ഞടിക്കുന്നൂ നിത്യം! സംസാര സമുദ്രത്തിലെത്രയൂളിയിട്ടാലും സര്‍വതും വലയിട്ടുപിടിക്കാന്‍ നമുക്കാക! എന്നു ഞാനറിയുമീ സത്യ,മന്നാണീ മണ്ണില്‍ മന്നനുമരയനുമൊന്നെന്ന ബോധംവരൂ, സമ്പത്തിന്‍ നികുഞ്ജത്തില്‍ കയ്യിട്ടുവാരിക്കൂട്ടാന്‍ വെമ്പുമെന്‍മനസ്സിനെ പിടിച്ചു കെട്ടാന്‍ പറ്റൂ മാനവമൂല്യങ്ങളില്‍ മാലിന്യം കലര്‍ത്തുമെന്‍ മനസ്സില്‍ കുടികൊള്ളുമഹങ്കാരങ്ങള്‍

മുല്ലയായ് മുകിലായ് വാർമഴവില്ലായ് Read More »

ജബലുന്നൂർ ഒരു മല മാത്രമല്ല

പ്രകാശഗിരിയുടെ ഗഹ്വരത്തിലായിരുന്നു അങ്ങ് ഒറ്റക്കിരുന്ന് ദിക്റുകൾ ചൊല്ലിയത് തിരിച്ചിറങ്ങുമ്പോൾ കയ്യിൽ ഒരു ദീപികയുണ്ടായിരുന്നു! ലോകത്തിനു വെട്ടമാകാന്‍ പ്രപഞ്ചനാഥന്‍ കൈകളിലേകിയ അനര്‍ഘ പ്രകാശധാര! അറിവ് ആ ഗുഹയില്‍ നിന്നാണ് ചാലിട്ടൊഴുകിയതും ഇംറഇല്‍ഖൈസിന്റേയും ത്വറഫയുടേയും അന്തറയുടേയുമൊക്കെ മണ്ണില്‍ കാവ്യശീലുകളേക്കാള്‍ ചന്തമുള്ള അരുവികള്‍ തീര്‍ത്തതും! മരുഭൂമിയും ഒട്ടകവും മുള്‍ച്ചെടികളും മാത്രം ജീവിതത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുമ്പോഴായിരുന്നു ‘നീ വായിക്കുക’ എന്ന പുതിയ ചക്രവാളം തുറന്നുവന്നത്. ആരും ആദ്യം പകച്ചു നില്‍ക്കുന്നത് ‘നീ വായിക്കുക’ എന്ന ആജ്ഞക്കു മുമ്പില്‍ത്തന്നെയാണ്! പേനയും കടലാസും വായനയും എനിക്കും

ജബലുന്നൂർ ഒരു മല മാത്രമല്ല Read More »