Feature

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല

“എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ, നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.” പാക്കിസ്ഥാനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ ‘പെങ്ങൾസ്ഥാൻ’ എന്ന കവിതയാരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ ‘പെങ്ങൾസ്ഥാൻ’ ആയ മൂന്നു പേർ ഇപ്പോഴും മലപ്പുറം ജില്ലയിലെ അരീക്കോട്ട്‌ ജീവിച്ചിരിപ്പുണ്ട്‌– പുത്തലം തൊടുകര വീട്ടിൽ കോയ ഉമർ കുട്ടി, അബൂബക്‌ർ, അലി എന്നിവർ; പരേതരായ കുഞ്ഞായിൻ കാക്കാന്റെയും പൂവഞ്ചേരി ഇത്തീരി ഉമ്മയുടെയും മക്കൾ. പുത്തലത്തുകാരൻ തന്നെയായിരുന്ന വട്ടിക്കുത്ത്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഇവരിൽ കോയ ഉമർ കുട്ടിയുടെ കൂടെ ഇരട്ട പെറ്റ […]

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല Read More »

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ

കാളികാവ്‌/സ്റ്റാഫ്‌ റിപ്പോർട്ടർ: വീണ്ടും ഒരു ജൂലൈ മുപ്പത്‌ വരുമ്പോൾ കാളികാവിലെ പഴേടത്ത്‌ മുഹമ്മദ്‌ മാസ്റ്ററുടെ മനസ്സിൽ ആവേശവും വേദനയും ഒരുപോലെ തികട്ടി വരികയാണ്‌. രണ്ട്‌ തിയതികളേ തനിക്ക്‌ ഒരിക്കലും ഓർമ്മ തെറ്റാത്തതായുള്ളൂ എന്ന് മാസ്റ്റർ പറയുന്നു; ഒന്ന് താൻ ജനിച്ച തിയതി, രണ്ടാമത്തേത്‌ 1980 ജൂലൈ 30. അന്നാണല്ലോ, മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ഭാഷാ സമരത്തിന്റെ ഭാഗമായി ഐതിഹാസികമായ മലപ്പുറം കലക്റ്ററേറ്റ്‌ പിക്കറ്റിംഗ്‌ നടന്നത്‌! സമരഭടന്മാരിലൊരാളായിരുന്ന മാസ്റ്റർക്ക്‌ എങ്ങനെയാണത്‌ മറക്കാനാവുക?! അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ-ഇങ്ങനെയാണ്‌ ഇ.

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ Read More »

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ

ഇന്റർവ്വ്യൂ ഫീച്ചർ/ യഹ്‌യാ സകരിയ്യ. എൻ. വി സമരാവേശമുറങ്ങുന്ന സ്മൃതിപഥങ്ങള്‍ വെള്ളപ്പട്ടാളക്കാരന്റെ ഹുങ്കിനുനേരെ വിരിമാറു കാണിച്ചു പോരാടിയതിന്റെ വീരകഥകള്‍ മലബാറിന്റെ മണല്‍ത്തരികള്‍ക്കുപോലും പറയാനുണ്ട്; നിറതോക്കിനെയും കാക്കിയുടുപ്പിനെയും നെഞ്ചുറപ്പ് കൊണ്ട് നേരിടാന്‍ സന്നദ്ധരായ മാപ്പിളമക്കളുടെ വീരേതിഹാസങ്ങള്‍! ബ്രിട്ടീഷുകാരന്റെ അധിനിവേശത്തെ കശക്കിയെറിയാന്‍ പരിശ്രമിച്ച പ്രപിതാക്കളെക്കുറിച്ചുള്ള അറിവുകൾ അയവിറക്കാനാവശ്യപ്പെട്ടപ്പോള്‍ അരീക്കോട്ടെ എണ്ണം പറഞ്ഞ കാരണവന്‍മാര്‍ക്കൊക്കെ നൂറുനാവ്. അതുവഴി ശേഖരിക്കപ്പെട്ടത് നാട്ടുചരിത്രത്തിലെ അമൂല്യരത്‌നങ്ങള്‍. മലബാര്‍ കലാപം തൊള്ളായിരത്തിയിരുപത്തിയൊന്നില്‍ നടന്ന മലബാർ കലാപമാണ്‌ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോര്‍വീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ Read More »

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ?

ബുർഹാൻ അലി ധാരാവിയെക്കുറിച്ച്‌ കേൾക്കാത്തവരുണ്ടാകില്ല-ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന്; മുംബൈ മഹാനഗരത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള, എന്നാൽ ജീവിതസാഹചര്യങ്ങൾ ചിന്തിക്കാവുന്നതിലധികം പരിതാപകരമായ നഗരപ്രാന്തം. കുലാബയും മറൈൻ ഡ്രൈവും മലബാർ ഹിൽസും നിർമ്മിക്കുന്ന മുംബൈയുടെ പാശ്ചാത്യമാതൃകയിലുള്ള പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ ഇരുണ്ട മറുവശം ഏറ്റവും ഭീകരമായി ദൃശ്യമാകുന്നത്‌ ധാരാവിയിൽ ആണ്‌. മൂലധന ശക്തികൾ അധ്വാനമൂല്യം ഊറ്റിക്കുടിച്ച്‌  ചവച്ചുതുപ്പിയ ജനകോടികളുടെ ചോരയും വിയർപ്പും നിലവിളികളും നിറഞ്ഞ പ്രാന്തപ്രദേശങ്ങൾ തന്നെയാണല്ലോ ഏത്‌ മഹാനഗരത്തിന്റെയും പളപളപ്പിന്റെ ഉപ്പും ചോറും! ധാരാവിയുടെ ദൈന്യതയെ പൈങ്കിളിവൽകരിച്ച്‌

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ? Read More »

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍

എൻ. വി. കുട്ടിമുഹമ്മദ്‌ മാസ്റ്റർ പ്രാചീനാവശിഷ്ടങ്ങള്‍ മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളില്‍ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തില്‍ മൂന്നോ നാലോ ‘കൊടക്കല്ലുകള്‍’ കാണപ്പെട്ടിരുന്നു. മുന്‍കാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകള്‍ കുത്തനെ നിറുത്തി അതിനുമുകളില്‍ തൊപ്പിക്കുട ആകൃതിയില്‍ വെട്ടിയുണ്ടാക്കിയ ചെങ്കല്‍ തൊപ്പി വെക്കുന്നു. മുകളില്‍വെച്ച കല്ലിന് ഏകദേശം

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍ Read More »

അങ്ങാടിപ്പുറം വിശേഷങ്ങൾ

അബ്ദുല്‍ ഹാദി. റ്റി മലപ്പുറം ജില്ലയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം. പഴയ വള്ളുവനാടിന്റെ തലസ്ഥാനമായതിനാല്‍ വള്ളുവ നഗരം എന്നാണ് അങ്ങാടിപ്പുറത്തെ വിളിച്ചിരുന്നത്. ഏതാണ്ട് 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ വള്ളുവനഗരം വാണിജ്യമേഖലയിലും മറ്റും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചേര രാജാക്കന്‍മാരുടെ പ്രവിശ്യയിലുള്‍പ്പെട്ടതായിരുന്നു വള്ളുവനാട്. അതിന്റെ ഭരണം ലഭിച്ചത് ആറങ്ങോട്ടു സ്വരൂപത്തിനാണ്; പ്രദേശത്തെ പ്രമാണികള്‍ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്നതിനാല്‍ അവര്‍ വള്ളുവനാട് സ്വരൂപം എന്നും വിളിക്കപ്പെട്ടു. അവരുടെ ഗവര്‍ണര്‍മാര്‍ വെള്ളാട്ടിരികള്‍ എന്നറിയപ്പെട്ടിരുന്നു. വള്ളുവനാട് സ്വരൂപം രാജവംശത്തിന്റെ കീഴിലായിരുന്നതിനാല്‍ അവരുടെ കുലദൈവമായ ഭഗവതിയെ പ്രതിഷ്ഠയാക്കി

അങ്ങാടിപ്പുറം വിശേഷങ്ങൾ Read More »

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ്

മീററ്റ്: ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യൻ സായുധ മുന്നേറ്റത്തിന് 160 വയസ്സ് തികയുന്നു. ഉത്തരേന്ത്യയെ ഇളക്കിമറിച്ചുകൊണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കെതിരിൽ നാട്ടുരാജാക്കന്മാരും സൈനികരും മതപണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം അണിനിരന്ന് കൊടുമ്പിരികൊണ്ട ‘യുദ്ധം’ എല്ലാ അർത്ഥത്തിലും ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. സൂറത്തിൽ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് കൊല്കത്തയിലേക്കും വികസിക്കുകയും നാട്ടുരാജാക്കന്മാരെ വിറപ്പിക്കുകയും ചെയ്ത ഈസ്റ്റ് ഇൻഡ്യാ കമ്പനി മുഗൾ സാമ്രാജ്യത്തിന് അന്ത്യം കുറിക്കാനും അതുവഴി ദൽഹി അധീനപ്പെടുത്താനുമുള്ള

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ് Read More »

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ മുൻനിര നായകരിൽ ഒരാളും പ്രമുഖ മതപണ്ഡിതനും മുസ്‌ലിം സമുദായ പരിഷ്കർത്താവുമായിരുന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി (1873-1932) അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇസ്‌ലാം’ മാസികയുടെ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു. മൗലവിയുടെ കുടുംബക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്’ ആണ്  ‘അൽ ഇസ്‌ലാം’ ഒറ്റ വോള്യത്തിൽ മലയാള ലിപ്യന്തരണം നടത്തി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് മികച്ച ഒരു പ്രാഥമിക

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു Read More »

മുക്കാൽ നൂറ്റാണ്ടിന്റെ നിറവിൽ റൗദതുൽ ഉലൂം അറബിക് കോളജ്

ഫാറൂഖ് കോളജ്: കേരള  മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആധുനിക കാലഘട്ടത്തിൽ നെടുനായകത്വം വഹിച്ച ഫാറൂഖ് റൗദതുൽ ഉലൂം അറബിക് കോളജിന് എഴുപത്തിയഞ്ച് വയസ്സ്. വാഴക്കാട് ദാറുൽ ഉലൂമിന് ശേഷം കേരളത്തിലെ അറബിക് കോളജ് പ്രസ്ഥാനത്തിന്റെ സാരഥ്യമേറ്റെടുത്ത റൗദത്ത് 1942ൽ ആണ് സ്ഥാപിക്കപ്പെട്ടത്. അരീക്കോട് സുല്ലമുസ്സലാമും പുളിക്കൽ മദീനതുൽ ഉലൂമും അതിനുശേഷമാണ് നിലവിൽ വന്നത്. അബുസ്സ്വബാഹ് അഹ്‌മദലി മൗലവിയായിരുന്നു കോളജിന്റെ സ്ഥാപകൻ. ചാവക്കാട് സ്വദേശിയായിരുന്ന മൗലവി ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ഈജിപ്തിലെ വിഖ്യാതമായ അൽ അസ്ഹർ സർവകലാശാലയിൽ പഠനം

മുക്കാൽ നൂറ്റാണ്ടിന്റെ നിറവിൽ റൗദതുൽ ഉലൂം അറബിക് കോളജ് Read More »

ഇന്ത്യയിൽ എന്തിനാണ് നമുക്ക് ഗ്വണ്ടാനാമോകൾ?

ഗ്വണ്ടാനാമോ! ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ കഠിന പീഢനങ്ങൾക്ക് വിധേയമാക്കിയിരുന്ന തടവറയുടെ പേരായിരുന്നല്ലോ ഗ്വണ്ടാനാമോ. ഗ്വണ്ടാനാമോ തടവറയിൽ ജയിലധികൃതർ തടവ് പുളളികളോട് നടത്തിയിരുന്ന ക്രൂരമായ അതിക്രമങ്ങളുടേയും മനുഷ്യവകാശ ലംഘനങ്ങളുടേയും ചിത്രങ്ങളും വാർത്തകളും ലോകത്തെ പ്രധാന മാധ്യമങ്ങളൊക്കെയും നമുക്ക് മുമ്പിൽ വരച്ച് കാണിച്ച് തന്നിട്ടുണ്ട്. അന്നൊക്കെ അവ കാണുമ്പോഴും വായിക്കുമ്പോഴുമൊക്കെ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരി നമ്മുടെ നെഞ്ചകത്ത് രൂപപ്പെട്ട് വരാറുമുണ്ടായിരുന്നു. എന്നാൽ, അതിനോട് താരതമ്യം ചെയ്യാൻ

ഇന്ത്യയിൽ എന്തിനാണ് നമുക്ക് ഗ്വണ്ടാനാമോകൾ? Read More »