July 2021

പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി നിര്യാതനായി

പാനൂർ: മുജാഹിദ്‌ നേതാവും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി (90) നിര്യാതനായി. ഇന്ന് പുലർച്ചെ കോഴിക്കോട്‌ വെച്ചായിരുന്നു അന്ത്യം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചുവരികയായിരുന്നു. പാനൂരിനടുത്ത ഏലാംകോട്‌ സ്വദേശിയാണ്‌. പാനൂർ-കടവത്തൂർ മേഖലയിലെ മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൂത്തുപറമ്പ്‌ നിയോജക മണ്ഡലം മുസ്‌ലിം ലീഗ്‌ സ്ഥാനാർത്ഥി ആയിരുന്ന പൊട്ടങ്കണ്ടി അബ്ദുല്ലാ പുത്രീ ഭർത്താവാണ്‌. പതിറ്റാണ്ടുകളായി വടക്കൻ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക പിൻബലങ്ങളിൽ ഒന്നാണ്‌ ‘പാക്കഞ്ഞി’ […]

പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി നിര്യാതനായി Read More »

ബിന്‍യാമീന്റെ ഭാണ്ഡത്തിലെ പാനപാത്രം പോലെ

ഇലാഹീ, ലബ്ബൈക്ക ചൊല്ലി ഞാനിതാ നിന്നിലേക്കെത്തിയിരിക്കുന്നു, എന്റെ ഹജ്ജിലും പ്രാര്‍ത്ഥനകളിലും നീ അനുഗ്രഹം ചൊരിഞ്ഞാലും. ഗദ്ഗദചിത്തനായിട്ടാണ്‌ നിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് നാഥാ! എന്റെ ദുഃഖങ്ങള്‍ക്കറുതി വരുത്തിയാലും, നിന്റെ ദാസനാണു ഞാന്‍: അഭിമാനമാണെനിക്കതില്‍, നിന്റെ അടിമയായിരിക്കെ ഞാനനുഭവിക്കുന്ന ഹൃദയാനന്ദം എത്രയാണെന്നൊ! നീയാണെന്റെ ആരാധ്യന്‍, അറിവും അനുഗ്രഹങ്ങളും പകര്‍ന്ന് എന്നിലെ ഹൃദയാനന്ദത്തിന് നിറവു നല്‍കിയാലും! കയ്യില്‍ മതിയായത്ര പാഥേയമില്ല, നിന്റെ ഔദാര്യത്തിലാണ് എന്റെ പ്രതീക്ഷ; നിന്റെ ഔദാര്യം കൊതിച്ചെത്തുന്നവന് നിരാശപ്പെടേണ്ടിവരില്ലെന്നറിയാം! ഇതാ, പ്രത്യാശയോടെ ഞാന്‍: പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച്, പാപങ്ങള്‍

ബിന്‍യാമീന്റെ ഭാണ്ഡത്തിലെ പാനപാത്രം പോലെ Read More »

ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി

മദീന: വിശുദ്ധ ഖുർആനിനും സഹീഹുൽ ബുഖാരിക്കും പ്രസിദ്ധമായ ഇംഗ്ലീഷ്‌ പരിഭാഷകൾ തയ്യാറാക്കിയ വിഖ്യാതനായ അഫ്‌ഗാനി ഭിഷഗ്വരൻ ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി. സുഊദി അറേബ്യയിലെ മദീനയിൽ ഇന്നലെയായിരുന്നു അന്ത്യം. 1927 ൽ ആണ്‌ മുഹ്‌സിൻ ഖാന്റെ ജനനം. ലാഹോറിൽ നിന്നും ലണ്ടനിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത്‌ ജോലിക്കായി സുഊദി അറേബ്യയിൽ എത്തുകയും മദീനയിൽ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതരായ സുഊദി പണ്ഡിതന്മാരിൽ ഒരാളായ ശൈഖ്‌

ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി Read More »

പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍

എന്റെ കൈകൊണ്ടാണ് അയാള്‍ക്ക് അവസാനജലം നല്‍കിയത്. ഞാന്‍ തന്നെയാണ് ശഹാദത്തിന്റെ പദങ്ങള്‍ കാതിലോതിക്കൊടുത്തത്. ഈ വിരലുകള്‍ കൊണ്ടാണ് ആ കണ്ണുകള്‍ തഴുകിയടച്ചത്. കുളിപ്പിച്ചതും കഫന്‍പുടവയണിയിച്ചതും ഞാന്‍ തന്നെയാണ്. ജനാസ നമസ്‌കാരത്തിന് ഇമാമിനു പുറകില്‍ രണ്ടാമതു ഞാനുണ്ടായിരുന്നു. മയ്യിത്തു കട്ടിലിന്റെ ഒരു പിടി എന്റെ ചുമലിലുമുണ്ടായിരുന്നു. അയാളെ ക്വബറിലേക്കിറക്കിയതും മൂടുകല്ലുവെച്ചതും മണ്ണിട്ടുമൂടിയതും ഈ കൈകള്‍ കൊണ്ടുതന്നെയായിരുന്നു. അയാള്‍ക്കായി തസ്ബീത്തു ചൊല്ലുമ്പോള്‍ കണ്ണുകള്‍ സജലങ്ങളായിരുന്നു. പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഒരു മരണവും കണ്ടിട്ടില്ലാത്തതുപോലെ, ഒരു ജനാസയേയും അനുഗമിച്ചിട്ടില്ലാത്തതു പോലെ,

പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍ Read More »