May 2020

കറുപ്പിന്‌ ശ്വാസം മുട്ടുന്ന ജനാധിപത്യം

ആ വെളുത്ത പൊലീസുകാരന്റെ മുട്ടുകാലിനുകീഴിൽ ഞെരിഞ്ഞമർന്ന് എനിക്ക്‌ ശ്വാസം കിട്ടുന്നില്ലെന്ന് പല തവണ വിളിച്ചുപറഞ്ഞ്‌ ജോർജ്‌ ഫ്ലോയ്ഡ്‌ അമേരിക്കയിലെ മിനിയാപൊളിസിലെ തെരുവിൽ വെച്ച്‌ ജീവൻ വെടിഞ്ഞപ്പോൾ ഒരിക്കൽ കൂടി നഗ്നമാക്കപ്പെട്ടത്‌ കൊട്ടിഘോഷിക്കപ്പെടുന്ന പടിഞ്ഞാറൻ ജനാധിപത്യത്തിന്റെ ‘മനുഷ്യസമത്വ’ ദർശനം തന്നെയാണ്‌. പാശ്ചാത്യൻ വെള്ളക്കാരൻ മാത്രം മനുഷ്യനും ആഫ്രിക്കൻ കറുത്ത വർഗക്കാരൻ മൃഗവുമാകുന്ന അതിന്റെ ഉള്ളടരുകളെ വലിച്ചുകീറി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയാൻ മിനിയാപൊളിസിന്റെ നഗരസ്ഥലികളിൽ പടർന്നുകയറുന്ന പ്രക്ഷോഭങ്ങൾക്ക്‌ അത്രയെളുപ്പമൊന്നും കഴിയുമെന്ന് തോന്നുന്നില്ല. തവിട്ടുനിറമുള്ള തൊലിയുള്ളതുകൊണ്ട്‌ വേറെ റോഡിലൂടെ യാത്ര ചെയ്തും […]

കറുപ്പിന്‌ ശ്വാസം മുട്ടുന്ന ജനാധിപത്യം Read More »

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത

ലണ്ടൻ: ബ്രിട്ടീഷ് ന്യായാധിപ പദവി അലങ്കരിക്കുന്ന ഹിജാബണിഞ്ഞ ആദ്യ മുസ്ലിം വനിതയായി യോര്‍ക്‌ഷെയര്‍ സ്വദേശിനിയായ റഫിയ അര്‍ഷദ് ഇനി മുതൽ അറിയപ്പെടും. മിഡ്‌ലാന്ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി ഡിസ്ട്രിക് ജഡ്ജായി കഴിഞ്ഞയാഴ്ച ചുമതലയേറ്റാണ് ഈ നാല്പതുകാരി ചരിത്രം സൃഷ്ടിച്ചത്. ബ്രിട്ടണിൽ ഹിജാബിട്ട് ഒരു ബാരിസ്റ്റര്‍ പോലും ആവാൻ കഴിയില്ല എന്ന് പലരും വിചാരിക്കുന്ന കാലത്ത് ന്യായാധിപ പദവിയിൽ വരെ എത്താൻ കഴിഞ്ഞതിൽ ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ താൻ ആഹ്ലാദവ തിയാണെന്ന് റഫിയ അർഷദ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത Read More »

ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ

നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഇന്ത്യയിലെ മുസ്ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലം അടുക്കുമ്പോഴേക്കും ശിഥിലമാവുകയായിരുന്നു. അതീവ വിസ്തൃതമായിരുന്ന മുഗൾ ഭരണം തലസ്ഥാനനഗരിയായ ഡൽഹിയുടെ പ്രാന്തങ്ങളിലേക്ക് ചുരുങ്ങുകയും പ്രാദേശിക രാജാക്കന്മാരുടെ ആക്രമണങ്ങൾക്ക്‌ വിധേയമാവുകയും ചെയ്ത ചരിത്രസന്ധിയിൽ തന്നെയാണ് കോളനി ശക്തികളുടെ ആഗമനം സംഭവിക്കുന്നത്. മുഗൾ ഭരണത്തിൻറെ ശൈഥില്യത്തിന് കാരണമായി വർത്തിച്ചത് കേവലം സൈനികമായ ദൗർബല്യങ്ങൾ മാത്രമായിരുന്നില്ല, ധാർമികമായ അപചയങ്ങൾ കൂടിയായിരുന്നു. മുഗൾ ഭരണത്തിൻറെ തകർച്ച അതിൻറെ സ്വാധീന പരിധിയിൽ കേവലമായ രാഷ്ട്രീയ മാറ്റങ്ങൾ മാത്രമല്ല സൃഷ്ടിച്ചത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണം

ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ Read More »

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2

അറിവില്ലായ്മയുടെയും ഇസ്ലാം വെറുപ്പിൻ്റെയും മിശ്രിതമാണ് നവനാസ്തികത. ആഗോള സാമ്രാജ്യത്വവും തീവ്ര വലതുപക്ഷവും നൽകുന്ന മുസ്ലിം വിരുദ്ധ വംശീയതയെന്ന അന്നമാണ് ഇവരുടെ ഇസ്ലാം വെറുപ്പ് ശക്തിയാർജിക്കുന്നതിനു പിന്നിലുള്ള രഹസ്യം. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിൽ ഇസ്ലാം വെറുപ്പുൽപ്പാദനത്തിൻ്റെ പായയിലെ സഹശയനക്കാരാണ് സി. രവിചന്ദ്രനും ഇ. എ ജബ്ബാറുമെല്ലാം. സ്വതന്ത്ര ചിന്താ സെമിനാറുകളിലെ വിഷയാവതാരകർ മുതൽ സോഷ്യൽ മീഡിയയിൽ തെറി ട്രോളുകളുമായി ഊരുചുറ്റുന്ന ഫേക്ക് ഐഡികൾ വരെയുള്ളവരുടെ നബി വിദ്വേഷ പ്രചരണങ്ങൾക്കുള്ള ‘റഫറൻസ്’ ഓറിയൻ്റലിസ്റ്റുകൾ എഴുതിവെച്ച നബി വിമർശന പുസ്തങ്ങളാണ്. നബി

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2 Read More »

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ

കേരളത്തിലെ ഒരു ഇസ്ലാമിക പ്രബോധകൻ റമദാനിൽ തൻ്റെ യൂറ്റ്യൂബ് ചാനലിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ‘അജയ്യമാണ് ക്വുർആൻ’ എന്ന തലക്കെട്ടിലുള്ള വീഡിയോ പരമ്പരയ്ക്ക് മറുപടിയെന്നോണം യുക്തിവാദി പ്രഭാഷകൻ ഇ എ ജബ്ബാർ നടത്തിയ പ്രസംഗം അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിൽ നിന്ന് കഴിഞ്ഞ ദിവസം കേൾക്കാനിടയായി. ഇസ്ലാം കേവലം ഫോബിയ (മിഥ്യാ ഭയം)അല്ലെന്നും, മറിച്ച് ഫിയറും ഡേഞ്ചറും(പേടിയും ആപത്തും) ആണെന്നും സമർത്ഥിക്കുവാനാണ് പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള തൻ്റെ പ്രസംഗത്തിലൂടെ ‘ അദ്ദേഹം പരിശ്രമിക്കുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവ് പോലും

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ Read More »

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം

സുഹൃത് ബന്ധങ്ങൾക്ക് എങ്ങനെ ഒരു സമുദായത്തെയും ആ പ്രദേശത്തെ പിന്നാക്ക വിഭാഗത്തിൻ്റെയും ജീവിതനിലവാരവും സാംസ്കാരിക ഉന്നമനവും മാറ്റിമറിക്കുവാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ജമാൽ മുഹമ്മദ് കോളേജ്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഏതാനും സമർപ്പിത തേജസ്സുകൾ തലമുറകളായി പങ്കുവെച്ചു വന്ന സൗഹൃദത്തിന്റെ ജ്വലിക്കുന്ന സ്മാരകമാണ് ഈ വൈജ്ഞാനിക ഗോപുരം. ട്രിച്ചിയിലെ വർത്തക പ്രമുഖരും സമുദായ സ്നേഹികളുമായിരുന്ന കാജാ മിയാൻ റാവുത്തറും ജമാൽ മുഹമ്മദ് സാഹിബും ചേർന്ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം Read More »

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക

മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരു വക്‌ത് നമസ്കാരത്തിന് ഒരു ലക്ഷം കൂലിയാണ്. മദീനയിലെ മസ്ജിദുന്നബവിയിൽ ഒരു വക്തിന് ആയിരം കൂലി. ഖുദുസിലെ മസ്ജിദുൽ അഖ്സയിലാണെങ്കിൽ  അഞ്ഞൂറ് കൂലി. ഈ പ്രതിഫലങ്ങളെല്ലാം സ്വഹാബത്തിനെ പഠിപ്പിച്ചത് നബി(സ)യാണ്. (സ്വഹീഹ് മുസ്‌ലിം കിതാബുൽ ഹജ്ജ്, ഹദീസ് നമ്പർ :1394) ഇനി നാം ഇസ്‌ലാമിക ചരിത്രത്തിലേക്ക്‌ വരിക. ലക്ഷക്കണക്കിന് സ്വഹാബാക്കൾ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നല്ലോ. എന്നാലിന്ന് പതിനായിരത്തിന് താഴെ സ്വഹാബത്തിന്റെ ഖബർ മാത്രമേ   നമുക്കവിടെ കാണാൻ കഴിയുന്നുള്ളൂ. എങ്കിൽ പിന്നെ ബാക്കിവരുന്ന പ്രവാചകനുചരന്മാരുടെ

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക Read More »