March 2020

മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി

പാലത്തിങ്ങൽ (പരപ്പനങ്ങാടി): മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ നേതാവ്‌ എം. മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. രാത്രി ഒരു മണിക്ക്‌ മരണപ്പെട്ടു. മുൻ എം. എൽ. എ പരേതനായ അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജിയെപ്പോലുള്ളവരുടെ കൂടെ പതിറ്റാണ്ടുകൾക്കുമുമ്പേ പാലത്തിങ്ങൽ പ്രദേശത്തെ ലീഗ്‌, മുജാഹിദ്‌ സംഘാടനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന മുൻഷി, പി. കെ. അഹ്‌മദ്‌ അലി മദനിയോടും മറ്റുമൊത്ത്‌ കെ. എ. ടി. എഫ്‌ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു. […]

മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി Read More »

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരിക്കൽ ആസ്വദിച്ച പ്രവർത്തനങ്ങളിൽ പോലും താൽപര്യം നഷ്ടപ്പെടുന്നു. ഹൃദയത്തെ ശാന്തമാക്കാനുള്ള ഒരു മാർഗ്ഗം അദ്‌കാർ ആണ്‌. അല്ലാഹു പറയുന്നു: ‎ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ القلوب (തീർച്ചയായും അല്ലാഹുവിന്റെ സ്മരണയിൽ ഹൃദയങ്ങൾ വിശ്രമിക്കുന്നു) [റഅദ്

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം Read More »

നമസ്കാരം എന്ന സന്തോഷം

നാലാം ഖലീഫ അലിയുടെ (റ) പൗത്രനായിരുന്നു അബ്ദുല്ലാഹ്‌ ഇബ്നു മുഹമ്മദ്‌ ഇബ്നുൽ ഹനഫിയ്യ.‌ അബ്ദുല്ലായുടെ ഭാര്യാപിതാവ് മദീനയിൽ‌‌ പ്രവാചകന്റെ (സ) നേർശിഷ്യന്മാരിൽ ഒരാളായിരുന്നു. വൃദ്ധനായ അദ്ദേഹം രോഗബാധിതനായപ്പോൾ താൻ സന്ദർശിക്കാൻ പോയ കഥ അബ്ദുല്ലാഹ്‌ വിവരിക്കുന്നുണ്ട്‌‌. നമസ്കാരസമയത്ത്‌ ഭൃത്യയെ വിളിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നതാണ്‌ അബ്ദുല്ലാഹ്‌ കേട്ടത്‌: “എനിക്ക്‌ വുദൂഅ് ചെയ്യാൻ അൽപം വെള്ളം കൊണ്ടുവരൂ. ഞാൻ നമസ്കരിച്ച്‌ റാഹത്‌ നേടട്ടെ.” ആശ്വാസം, ഉല്ലാസം, നവോന്മേഷം എന്നൊക്കെയാണ്‌ റാഹതിനെ ഇവിടെ പരിഭാഷപ്പെടുത്താവുന്നത്‌. രോഗശയ്യയുടെ മടുപ്പും പീഡയും തളർത്തിയ

നമസ്കാരം എന്ന സന്തോഷം Read More »

കേരള മുസ്‌ലിം നവോത്ഥാനവും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയും

പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിന്റെ സ്ഥാപകനായ എം.സി.സി അബ്ദുറഹിമാൻ മൗലവി, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക/വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളൊന്നും വേണ്ടത്ര പ്രധാന്യത്തോടെ നവോത്ഥാന ചർച്ചകളിൽ കടന്നുവരാറില്ല എന്നത്‌ ഖേദകരമാണ്‌. വിശ്വാസ-കർമ്മ രംഗങ്ങളിൽ മുസ്ലിം സമൂഹത്തെ ഗ്രസിച്ചിരുന്ന ജീർണതകൾക്കെതിരെയും സാമൂഹികവും രാഷ്ട്രീയവുമായി സമുദായത്തിനുണ്ടാകേണ്ട ഔന്നിത്യത്തിനുവേണ്ടിയും പ്രയത്നിച്ച മഹാജ്ഞാനിയായിരുന്നു എം.സി.സി. മലബാറിലെ ആധുനിക മദ്രസ പ്രസ്ഥാനത്തിന്റെ പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പി.ഒ കോമുക്കുട്ടി സാഹിബിന്റെ സഹോദരി ഉമ്മുറാബിയുടെയും പുത്രനായി 1906 ൽ പരപ്പനങ്ങാടിയിൽ ജനിച്ചു.

കേരള മുസ്‌ലിം നവോത്ഥാനവും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയും Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 8)

ബഹുദൈവാരാധകര്‍ക്ക് ആധിപത്യമുണ്ടായിരുന്ന പ്രാചീന റോമാസാമ്രാജ്യത്തില്‍ തന്നെ ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആദിമ ക്രിസ്ത്യാനികളെ മതത്തിന്റെ പേരില്‍ വിചാരണ ചെയ്യാനും വധിക്കുവാനും ചക്രവര്‍ത്തി ട്രോജന്റെ നിര്‍ദ്ദേശപ്രകാരം ബിതീനിയന്‍ പ്രവിശ്യയില്‍ നിയമജ്ഞനായ പ്ലീനിക്ക് യാതൊരു മനസങ്കോചവുമുണ്ടായില്ല. അവിടം മുതല്‍, റോമിലുണ്ടാകുന്ന ദുരന്തങ്ങളില്‍ പലതിനും ക്രിസ്ത്യാനികളുടെ ‘വിശ്വാസവ്യതിയാന’ങ്ങളെ പഴിച്ച് അവരെ പീഡിപ്പിക്കുന്ന രീതി സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായിത്തീര്‍ന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗികമതമായി

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 8) Read More »