January 2019

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി

മലയാളം, ഇംഗ്ലീഷ് ഭാഷാപഠനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ആധുനിക വിജ്ഞാനീയങ്ങള്‍ക്കും പ്രേരണ നല്‍കിയ മഖ്ദി തങ്ങൾ (1847-1912) സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ സ്‌കൂളുകളിലും കോളജുകളിലും പോയി ആധുനിക വിദ്യാഭ്യാസം നേടണമെന്ന് മഖ്ദി തങ്ങള്‍ നിര്‍ദേശിക്കുകയോ പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തതിന് രേഖകളില്ല. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ തന്നെ പോകാന്‍ പാടില്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന അന്നത്തെ മുസ്‌ലിം സാമുദായികാവസ്ഥയില്‍ പെണ്‍പള്ളിക്കൂടപ്രവേശം ഒരു പ്രമേയമായിപ്പോലും മഖ്ദി തങ്ങളുടെ രചനകളില്‍ കടന്നുവരാതിരുന്നത് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി […]

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി Read More »

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’

ബാബരി മസ്ജിദ്‌ പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം എന്ന് 1987ൽ ഇ എം എസ്‌ പ്രസംഗിച്ചതായുള്ള വാർത്ത വീണ്ടും ചർച്ചയാകുന്നു. 1987 ജനുവരി 11ന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന റിപ്പോർട്ട്‌ ആണ്‌ ആരോപണത്തിന്‌ ആധാരമായി ഉണ്ടായിരുന്നത്‌. മനോരമ ന്യൂസ്‌ ചർച്ചയിൽ പങ്കെടുത്തുകൊണ്ട്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ അബ്ദുർറഹ്‌മാൻ രണ്ടത്താണി ഇ എം സിന്റെ മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാണിക്കാൻ മാതൃഭൂമി വാർത്ത ഉദ്ധരിച്ചതോടെയാണ്‌ വിവാദം വീണ്ടും സജീവമായത്‌. രണ്ടത്താണിയുടെ വിമർശനം വസ്തുതാപരമല്ലെന്നും സംഘ്‌ പരിവാർ കേന്ദ്രങ്ങൾ‌ ഇ എം സിനെക്കുറിച്ച്‌

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’ Read More »

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും”

കെ.കെ കൊച്ചുമുഹമ്മദ്‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശ്രദ്ധേയമായ മുസ്ലിം മുഖവും ഒന്നര ദശാബ്ദത്തോളമായി കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാനുമാണ് കെ.കെ കൊച്ചുമുഹമ്മദ്. എൺപതുകളിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ജി.കാർത്തികേയന്റേയും രമേശ് ചെന്നിത്തലയുടെയും കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഖജാൻജി സ്ഥാനത്തിരുന്നിട്ടുള്ള അദ്ദേഹം തന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കണിശമായ മതബോധവും പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തനവും ഉജ്ജ്വലമായ പ്രസംഗപാടവവും കൊണ്ട് സർവ്വസ്വീകാര്യനാണ് കൊച്ചുമുഹമ്മദ്. മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും സമൂഹ മൈത്രിയുടെ

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും” Read More »

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി

എറണാകുളം: ആധുനിക കേരളശിൽപികളിൽ പ്രധാനിയും പ്രമുഖ മുസ്‌ലിം നവോത്ഥാന നായകനുമായ സയ്യിദ്‌ ഥനാഉല്ലാഹ്‌ മഖ്ദി തങ്ങളുടെ (1847-1912) പ്രവർത്തന സിരാകേന്ദ്രമായിരുന്ന കൊച്ചി അദ്ദേഹത്തെ ഓർമ്മിക്കുന്ന സ്മാരകങ്ങളൊന്നുമില്ലാതെ ഭരണകൂട മറവിയുടെ പരാധീനത നേരിടുന്നു. കടൽ കടന്നുവന്ന് നാട്‌ ചവിട്ടിയരച്ച പറങ്കിഭീകരൻ വാസ്കോഡ ഗാമയുടെ അധിനിവേശസ്മൃതി ആഘോഷമാക്കുന്ന മത-മതേതര കെട്ടിടങ്ങളും സ്ഥലങ്ങളും അനേകമുള്ള ഫോർട്ട്‌ കൊച്ചിയിൽ കൊളോണിയലിസത്തിന്റെ സാംസ്കാരികാധിനിവേശത്തെ വൈജ്ഞാനികമായി ചെറുത്ത്‌ പതിറ്റാണ്ടുകൾ ഫോർട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലും നിറഞ്ഞുനിന്ന മഖ്ദി തങ്ങളുടെ പേരിൽ ഒരു തെരുവ്‌ പോലും ഇല്ല. കൊളോണിയൽ

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി Read More »

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത്

രോഹിത് വെമുലയുടെ ചോരക്ക് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. രോഹിത് വെമൂല സംഭവത്തെ കേവലമായ

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത് Read More »

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം

കോട്ടയം: ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം. വിൻസെന്റ്‌ ആലപ്പുഴ തയ്യാറാക്കി ഡി സി ബുക്സ്‌ ലിറ്റ്മസ്‌ മുദ്രണം ആയി പുറത്തിറക്കിയ ‘ഓർത്തുചിരിക്കാൻ കോടതി, നസ്രാണി, പള്ളിക്കൂടം ഫലിതങ്ങൾ’ എന്ന ‘തമാശ’ സമാഹാരത്തിലാണ്‌ സവർണ അഹന്തയും പരപുഛവും നുരഞ്ഞുപൊന്തുന്ന, ഈഴവരെ ജാതീയമായി പരിഹസിക്കുന്ന വാചകങ്ങൾ ഉള്ളത്‌. പേജ്‌ 126ലെ ഭാഗം ഇങ്ങനെ വായിക്കാം: “കോടതിയിൽ വന്ന് താഴെ പ്രതിക്കൂട്ടിൽ നിൽക്കുന്ന നമ്പൂതിരിയോട്‌ ഉയരത്തിലിരിക്കുന്ന കീഴ്ജാതിക്കാരനും അഹങ്കാരിയുമായ മജിസ്ട്രേറ്റ്‌ ചോദിച്ചു: ‘ഞാൻ ഉയരത്തിൽ ഇരിക്കുകയും

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം Read More »

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം

ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തിക പിന്നാക്കം അനുഭവിക്കുന്നവർ എന്ന കാറ്റഗറിയുണ്ടാക്കി സവർണർക്ക്‌ പത്ത്‌ ശതമാനം സംവരണം കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസായപ്പോൾ എതിർത്ത്‌ വോട്ട്‌ ചെയ്യാനുണ്ടായത്‌ മൂന്നേ മൂന്ന് പേർ മാത്രം- മുസ്‌ലിം ലീഗ്‌ എം പിമാരായ ഇ റ്റി മുഹമ്മദ്‌ ബശീറും പി കെ കുഞ്ഞാലിക്കുട്ടിയും പിന്നെ അസദുദ്ദീൻ ഉവയ്സിയും. ഭരണഘടനയുടെ സംവരണ സങ്കൽപത്തെ പച്ചക്ക്‌ ചവിട്ടിമെതിക്കുന്ന ബില്ലിനെ പിന്തുണച്ച്‌ സി പി എമ്മും കോൺഗ്രസും പാർലമന്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം Read More »

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌

കുവയ്ത്‌ സിറ്റി: 2022ലെ ലോകക്കപ്പ്‌ ഫുട്ബോളിന്‌ സഹ ആതിഥേയരാകാനുള്ള ഖത്തറിന്റെ അഭ്യർത്ഥന കുവയ്ത്‌ നിരസിച്ചു. ഖത്തറിൽ നടക്കുന്ന ലോകക്കപ്പിലെ ചില മത്സരങ്ങൾ കുവയ്തിൽ വെച്ച്‌ നടത്താം എന്ന നിർദ്ദേശമാണ്‌ തിരസ്കരിക്കപ്പെട്ടത്‌. കുവയ്ത്‌ എം പി വലീദുൽ തബ്തബാഇ ആണ്‌ ട്വിറ്ററിൽ രാജ്യത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ലോകക്കപ്പിന്‌ വേദി അനുവദിക്കണമെങ്കിൽ ലോകത്തിലെ ഏത്‌ രാജ്യത്തെ പൗരന്മാർക്കും ആതിഥേയ രാജ്യം പ്രവേശനാനുമതി നൽകണമെന്നാണ്‌ ഫിഫയുടെ നിയമം. ഇതിനർത്ഥം ഇസ്രാഈലി പൗരന്മാരെയും രാജ്യത്ത്‌ പ്രവേശിപ്പിക്കേണ്ടി വരും എന്നാണ്‌. ഇസ്രാഈൽ യോഗ്യത നേടിയാൽ

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌ Read More »

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി

പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കുന്നത്‌ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ റദ്ദ്‌ ചെയ്യലാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം ആണ്‌ ഫെയ്സ്ബുക്‌ പോസ്റ്റ്‌ വഴി നിലപാട്‌ വ്യക്തമാക്കിയത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ മാധ്യമം ദിനപത്രം പിണറായിയെ ‘ആധുനിക നവോത്ഥാന നായകൻ’ ആയി അഘോഷിക്കുന്ന കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ വിവാദമായ പശ്ചാതലത്തിലാണ്‌ വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്‌. ‘പെയ്ഡ്‌ ന്യൂസുകളുടെ പിൻബലത്തോടെ’ ആണ്‌ പിണറായി ‘നവോത്ഥാന നായകവേഷം’

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി Read More »

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ

ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനായ അല്ലാഹു ഭൂമിയില്‍ മനുഷ്യസമൂഹത്തെ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന സവിശേഷാസ്തിത്വത്തോടുകൂടി സൃഷ്ടിച്ചുവെന്നും മരണാനന്തരജീവിതത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത തിന്മയ്ക്കനുസൃതമായ ശിക്ഷയും നന്മയ്ക്കുള്ള അളവറ്റ പ്രതിഫലവും അല്ലാഹുവില്‍ നിന്നേറ്റുവാങ്ങുമെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ മനസ്സ് ഊട്ടപ്പെട്ട് വളരുന്ന മുസ്‌ലിമിന്, മദ്യപാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപാനം അല്ലാഹു വിലക്കിയ തിന്മയാണെന്ന് മനസ്സിലാക്കുക മാത്രമേ ആവശ്യമുള്ളൂ. മനുഷ്യജീവിതത്തിന് ആത്യന്തികമായി ഹാനികരമായ കാര്യങ്ങളെയാണ് അല്ലാഹു തിന്മയായി പ്രഖ്യാപിക്കുന്നതെന്നും നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ സര്‍വജ്ഞനായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തെയാണ്, അല്ലാതെ

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ Read More »