December 2018

തലയിൽ തട്ടമുള്ളതുകൊണ്ട്‌ എന്നെയും അവർ പുറത്താക്കിയിരുന്നു

നെറ്റ്‌ പരീക്ഷ എഴുതാൻ തട്ടമൂരേണ്ടി വന്ന ചില സഹോദരിമാരുടെ അനുഭവങ്ങൾ വായിച്ചു. ഓർമ്മൾ മൂന്നു വർഷം പിറകിലേക്ക്‌ പോയി. 2015ൽ തട്ടമുള്ളതുകൊണ്ട്‌ ഞാൻ ഒരു പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അന്നുതന്നെ ഞാൻ അതിനെക്കുറിച്ച്‌ എഴുതുകയും ചെയ്തിരുന്നു. ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. 2015ലെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ […]

തലയിൽ തട്ടമുള്ളതുകൊണ്ട്‌ എന്നെയും അവർ പുറത്താക്കിയിരുന്നു Read More »

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയാണ്‌ എം എൽ എ ആയിരുന്ന മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി. എം എം അക്‌ബറിന്റെ പിതൃസഹോദരൻ ആയിരുന്നു അദ്ദേഹം. മരിച്ച്‌ മൂന്നര പതിറ്റാണ്ടിനുശേഷം നിരീക്ഷിക്കുമ്പോൾ ഹാജി വേണ്ടവിധത്തിൽ ഓർക്കപ്പെട്ടില്ല എന്ന വികാരമാണ്‌ ഉണ്ടാകുന്നത്‌. ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം. ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി. ഉറച്ച ആദർശ

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ Read More »

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ”

ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആണ്‌ ഇപ്പോൾ എം ഐ തങ്ങൾ. എന്നാൽ ഈ സംഘടനാ പദവിയല്ല മുസ്‌ലിം ലീഗിനുള്ളിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസം. പാർട്ടിയുടെ സൈദ്ധാന്തികനും ചരിത്രകാരനുമായി എം ഐ തങ്ങൾ പതിറ്റാണ്ടുകളായി നയിക്കുന്ന കെട്ടുറപ്പും കൃത്യതയുമുള്ള ബുദ്ധിജീവിതം മുസ്‌ലിം ലീഗിന്റെ വർത്തമാനാവസ്ഥയിൽ ഏറെയൊന്നും സമാന്തരങ്ങൾ ഇല്ലാത്തതാണ്‌. ലോക ഇസ്‌ലാമിക നവോത്ഥാന പാരമ്പര്യത്തിലും ഉത്തരേന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലും കേരള മുസ്‌ലിം സാമൂഹികതയുടെ മാനങ്ങളിലും പരന്ന വായന വഴി

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ” Read More »

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി

കോഴിക്കോട്‌: വ്യവസായ പ്രമുഖൻ തിക്കോടി വി കെ മൊയ്തു (80) നിര്യാതനായി. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പ്രമുഖ ലോജിസ്റ്റിക്സ്‌-പാർസൽ ശൃംഘലയായ കേരളാ റോഡ്‌വെയ്സ്‌ (കെ ആർ എസ്‌) സ്ഥാപകനും മാനേജിംഗ്‌ ഡയറക്റ്ററും ആയ അദ്ദേഹം, കെ ആർ എസ്‌ മൊയ്തു ഹാജി എന്ന പേരിലാണ്‌ കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ അറിയപ്പെട്ടിരുന്നത്‌. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക്‌ തിക്കോടിയിൽ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും വിവിധ ജീവകാരുണ്യ പദ്ധതികളിലും സജീവ പങ്കാളിയായിരുന്നു

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി Read More »

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ

തിരുവനന്തപുരം: കേരളീയ നവോത്ഥാന മൂല്യങ്ങളെ സംബന്ധിച്ച സംസ്ഥാന സർക്കാർ അവതരണം ഫലത്തിൽ വർഗീയമായി മാറുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ്‌ എം എൽ എയുമായ ഡോ എം കെ മുനീർ നിയമസഭാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. നവോത്ഥാന കേരളത്തിന്റെ സംരക്ഷണത്തിന്‌ എന്ന പേരിൽ പിണറായി ഗവൺമെന്റ്‌ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിശേഷിപ്പിച്ച പരാമർശം‌ മുനീർ പിൻവലിക്കണമെന്ന് ഭരണപക്ഷ എം എൽ എമാർ ബഹളം വെച്ച്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ എന്തുകൊണ്ട്‌ താൻ അങ്ങനെ പറയുന്നുവെന്ന് വിശദീകരിക്കുകയും പരാമർശം

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ Read More »

മുസ്‌ലിം നിർമിതികളും സംഘ്‌ പരിവാർ അസ്വസ്ഥതയും

ബാബരി മസ്ജിദ്‌ സംഘ്‌ കർസേവകർ തല്ലിത്തകർത്തിട്ട്‌ നീണ്ട ഇരുപത്തിയാറു സംവത്സരങ്ങൾ പിന്നിട്ടിട്ടും മസ്ജിദ്‌ പുനർനിർമ്മാണം എന്ന പ്രാഥമിക നീതി നടപ്പിലായിട്ടില്ലെന്ന് മാത്രമല്ല, മറ്റനേകം മധ്യകാല മുസ്‌ലിം നിർമിതികൾ ബാബരി മോഡൽ ലക്ഷ്യങ്ങളായി പരിവാരം ഇതിനകം പല രീതിയിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. മുസ്‌ലിം കെട്ടിടങ്ങൾക്കൊപ്പം മുസ്‌ലിം സ്ഥലനാമങ്ങൾ കൂടി അപ്രത്യക്ഷമാകുന്ന ഉത്തർ പ്രദേശ്‌ സാക്ഷാൽകരിക്കാൻ ആണല്ലോ ഷോവിനിസത്തിന്റെ പുതിയ കരുനീക്കങ്ങൾ. മുസ്‌ലിം ഭരണകാലഘട്ടത്തോടുള്ള വെറുപ്പാണ് ഫാഷിസം എപ്പോഴും ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്ക് ‘തിന്നാന്‍’ കൊടുക്കുന്നത്. മധ്യകാലഘട്ടത്തില്‍ സുല്‍ത്വാന്‍മാരും മുഗളരും പണികഴിപ്പിച്ച

മുസ്‌ലിം നിർമിതികളും സംഘ്‌ പരിവാർ അസ്വസ്ഥതയും Read More »

ഇസ്രായേലി കളിക്കാർക്ക്‌ വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ്‌ ടൂർണമെന്റ്‌ കേൻസൽ ചെയ്തു

രിയാദ്‌: ഡിസംബറിൽ ഇവിടെ നടക്കാനിരുന്ന അന്താരാഷ്ട്ര ചെസ്‌ ടൂർണമന്റ്‌ ഇന്റർനാഷണൽ ചെസ്‌ ഫെഡറേഷൻ കേൻസൽ ചെയ്തു. ടൂർണമെന്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം സുഊദി അറേബ്യൻ സ്പോർട്സ്‌ അധികാരികൾ നിരാകരിച്ചതിനെ തുടർന്നാണിത്‌. വർഷം തോറും രിയാദിൽ വെച്ച്‌ നടക്കുന്ന ടൂർണമെന്റിന്‌ ഇത്തവണയും ഒരുക്കങ്ങൾ പൂർത്തിയായതായിരുന്നു. ഇതിനിടെയാണ്‌ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ഫെഡറേഷനും ആതിഥേയ രാജ്യമായ സുഊദി അറേബ്യയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായത്‌. ഫിലസ്ത്വീനിൽ പാശ്ചാത്യർ സ്ഥാപിച്ച ഇസ്രായേലിനെ നിയമസാധുതയുള്ള രാജ്യമായി സുഊദി അറേബ്യ അംഗീകരിക്കുന്നില്ല. ഇസ്രായേലീ പൗരന്മാരെ സുഊദി

ഇസ്രായേലി കളിക്കാർക്ക്‌ വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ്‌ ടൂർണമെന്റ്‌ കേൻസൽ ചെയ്തു Read More »

ന്യൂയോർക്കിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു

ന്യൂയോർക്ക്‌: അമേരിക്കൻ സാമ്പത്തിക വിനിമയങ്ങളുടെ സിരാകേന്ദ്രമായ ന്യൂയോർക്ക്‌ എക്സ്ചെയ്ഞ്ചിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു. ന്യൂയോർക്ക്‌ നഗരത്തിൽ എക്‌സ്ചെയ്ഞ്ച്‌ നിലകൊള്ളുന്ന വാൾസ്ട്രീറ്റ്‌ ഫലത്തിൽ ‘ശരീഅത്ത്‌’ നിയമങ്ങളെ ഉൾകൊള്ളാനൊരുങ്ങുന്നുവെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. ഓഫീസ്‌, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങിയ, സ്ത്രീ-പുരുഷ ഇടകലരലുകൾക്ക്‌ പരിധിയില്ലാത്ത ലിബറൽ പൊതുഇടങ്ങളിൽ അനേകം സ്ത്രീകളെ അവസരം കിട്ടിയപ്പോൾ പ്രശസ്തരും പ്രമുഖരുമായ പല പുരുഷന്മാരും ലൈംഗികാതിക്രമങ്ങൾക്കിരയാക്കി എന്ന സത്യം മീ റ്റൂ കാമ്പയ്നിലൂടെ പുറത്തുവന്ന പശ്ചാതലത്തിലാണ്‌ വാൾസ്ട്രീറ്റ് ഇസ്‌ലാമിക‌ ‘ശരീഅത്ത്‌’ പരീക്ഷിച്ചുനോക്കാൻ ഒരുങ്ങുന്നത്‌. അടച്ചിട്ട മുറിയിൽ അന്യസ്ത്രീകളോടൊപ്പം ഒരുമിച്ചാകാതിരിക്കുക,

ന്യൂയോർക്കിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു Read More »

മസ്ജിദ്‌ ധ്വംസനത്തിന്‌ 26 വയസ്സ്: ‌ പുനർനിർമിക്കപ്പെടാതെ ബാബരി, അമർച്ച ചെയ്യപ്പെടാതെ വി എച്ച്‌ പിയും ശിവസേനയും

അയോധ്യ: ഇൻഡ്യൻ ഭരണഘടനയെ തിണ്ണമിടുക്ക്‌ കൊണ്ട്‌ മറികടന്ന് ഹിന്ദുത്വം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ്‌ പട്ടാപകൽ തച്ചുനിരപ്പാക്കിയിട്ട്‌ ഈ ഡിസംബർ ആറിന്‌ ഇരുപത്തിയാറ്‌ വർഷങ്ങൾ തികയുന്നു. മസ്ജിദ്‌ പുനർനിർമ്മിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്ത്‌ നിയമവാഴ്ചയും നീതിപാലനവും ഉറപ്പുവരുത്തി മതനിരപേക്ഷതക്ക്‌ ആഴത്തിലേറ്റ മുറിവ്‌ ഉണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ആത്മവിശ്വാസം പകരാനും രാജ്യത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിപൊളിച്ച ഹിന്ദുത്വം ഇപ്പോൾ നമ്മുടെ ‘ജനാധിപത്യ’ത്തിന്റെ തണലിൽ ഇൻഡ്യയും യുപിയും ഭരിക്കുന്നു. പള്ളി പൊളിക്കാൻ ഉള്ള മനുഷ്യവിഭവശേഷി ആയി മാറിയ വി എച്ച്‌

മസ്ജിദ്‌ ധ്വംസനത്തിന്‌ 26 വയസ്സ്: ‌ പുനർനിർമിക്കപ്പെടാതെ ബാബരി, അമർച്ച ചെയ്യപ്പെടാതെ വി എച്ച്‌ പിയും ശിവസേനയും Read More »

മക്ക ഹറം മുഫ്തി ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു

ബനാറസ്‌: മക്കയിലെ മസ്ജിദുൽ ഹറം മുഫ്തിയും ഹറമിലെ പ്രശസ്തമായ ഹദീഥ്‌ ദർസിന്‌ നേതൃത്വം നൽകുന്ന പണ്ഡിതനുമായ ഡോ. വസീഉല്ലാഹ്‌ അബ്ബാസ്‌ ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു. ഇന്നലെയും മിനിഞ്ഞാന്നുമായി ജാമിഅയിൽ നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ്‌ മുഫ്തി എത്തിയത്‌. ഇസ്‌ലാമികാധ്യാപനങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെയും ഇൻഡ്യയെ സ്നേഹിച്ചും ഇൻഡ്യയുടെ പുരോഗതിക്കുവേണ്ടി പണിയെടുത്തും മുന്നോട്ടുപോകാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഉത്തർ പ്രദേശിൽ ജനിച്ച ശൈഖ്‌ വസീഉല്ലാഹ്‌ ഇൻഡ്യൻ വംശജരായ സുഊദി സലഫീ പണ്ഡിതന്മാരിൽ ഏറെ പ്രസിദ്ധനാണ്‌. മദീന ഇസ്‌ലാമിക

മക്ക ഹറം മുഫ്തി ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു Read More »