February 2018

സിറിയയിൽ സംഭവിക്കുന്നത്

ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത ഭീകര ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർ തന്റെ ചോരക്കളി തുടരുകയാണ്‌. 60 വർഷം കൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയതിന്റെ നൂറിരട്ടി മനുഷ്യരെ എട്ടു വർഷം കൊണ്ട് കൊന്നൊടുക്കിയ ബശ്ശാറും അയാളെ സൈന്യവും ആയുധവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന ഇറാനും എന്തു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നില്ല? പത്ത് ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഒന്നര കോടിയിൽ പരം സുന്നികളെ അഭയാർത്ഥികളായി അടിച്ചോടിക്കുകയും […]

സിറിയയിൽ സംഭവിക്കുന്നത് Read More »

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ

കെ. ഉമർ മൗലവി മുസ്‌ലിം കൈരളിയുടെ അഭിമാനമുദ്രകളിലൊന്നായ തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലീ ആഘോഷിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖരായിരുന്ന  കെ. എം. മൗലവിയും എം. കെ. ഹാജിയും കെ. എം. സീതി സാഹിബും കെട്ടിപ്പടുത്ത യതീംഖാനയുടെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ച പ്രമുഖ മുജാഹിദ്‌ പണ്ഡിതൻ കെ. ഉമർ മൗലവിയുടെ അതുസംബന്ധമായ ഓർമകൾ ആണ്‌ ഈ കുറിപ്പിൽ ഉള്ളത്‌. ഉമർ മൗലവിയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ഓർമകളുടെ  തീരത്ത്‌’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗമാണ്‌ ഇങ്ങനെ

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ Read More »

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ

കൊളോണിയല് ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്‍പികള്‍. അവരില്‍ വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവി(1873-1932)ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കേരളത്തില്‍ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ സൂതികര്‍മിണികളിലൊരാളായിരുന്നു മൗലവിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ ആ സമുദായനിഷ്ഠതക്കപ്പുറത്ത് കേരളം എന്ന ആശയത്തെ ഇവ്വിധം സാര്‍ത്ഥകമാക്കിയ പൊതുമണ്ഡലപ്രസക്തരിലൊരാളാണ് അദ്ദേഹമെന്ന കാര്യം പലരും മറച്ചുവെക്കുകയാണ് പതിവ്. മാനക മലയാളത്തിലുണ്ടായ അച്ചടി വിപ്ലവമായിരുന്നുവല്ലോ, കേരളം

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ Read More »

എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി 

എടവണ്ണ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമിക്ക് വിശ്വാസികളുടെ യാത്രാമൊഴി. ഇന്ന് അസ്റിനുശേഷം എടവണ്ണയിൽ നടന്ന ജനാസ നമസ്കാരത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ബുധനാഴ്ച ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി അവിടെ ആശുപത്രിയിൽ ആയിരുന്നു. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖനും ഉജ്ജ്വല വാഗ്മിയും കിടയറ്റ ഖുർആൻ വ്യാഖ്യാതാവും  എടവണ്ണയെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കുന്നതിലും അൽജാമിഅത്തുന്നദ്‌വിയ്യ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ച കർമയോഗിയും ദേശീയപ്രസ്ഥാന പ്രവർത്തകനും ആയിരുന്ന എ. അലവി മൗലവിയുടെ പുത്രനായി 1950ൽ എടവണ്ണയിൽ ആയിരുന്നു

എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി  Read More »