August 2017

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി

മലപ്പുറം: പറവൂരിൽ ഗൃഹസന്ദർശനവും ലഘുലേഖാ വിതരണവും നടത്തിയ ഇസ്‌ലാമിക പ്രവർത്തകർക്കു നേരെയുണ്ടായ ആർ. എസ്‌. എസ്‌, പൊലീസ്‌ കയ്യേറ്റത്തിനും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസ്‌ലാമോഫോബിയക്കുമെതിരിൽ മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഹാളിനു മുന്നിൽ നടന്ന ബഹുജന സമ്മേളനം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സംസ്ഥാന സർക്കാറിനുള്ള ശക്തമായ താക്കീതായി മാറി. വൈകീട്ട്‌ 4. 30ന് ആരംഭിച്ച സമ്മേളനം […]

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി Read More »

ലഘുലേഖാ വിതരണം ‘ഭീകരപ്രവർത്തനം’ ആകുന്ന ‘ജനാധിപത്യം’ !

കേരളത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളെ അത്യധികം തെറ്റിദ്ധരിപ്പിക്കുകയും മതവിദ്വേഷം വളർത്തുന്നവയാണ് അവയെന്ന തരത്തിലുള്ള പ്രചാരണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തിപ്പെട്ടുവരികയാണ്. പരസ്പരം അടുത്തറിഞ്ഞ് ജീവിച്ചു വരുന്ന മലയാളി സമൂഹത്തിൽ ബോധപൂർവം മതകീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘപരിവാർ സംഘടനകളുടെയും സമാന മനഃസ്ഥിതി പേറുന്നവരുടെയും അജണ്ടകളാണ് ഇവിടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ലഘുലേഖകളുടെ വിതരണം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ തുടങ്ങിയ ആശയവിനിമയത്തിന് സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചു

ലഘുലേഖാ വിതരണം ‘ഭീകരപ്രവർത്തനം’ ആകുന്ന ‘ജനാധിപത്യം’ ! Read More »

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല

“എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ, നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.” പാക്കിസ്ഥാനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ ‘പെങ്ങൾസ്ഥാൻ’ എന്ന കവിതയാരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ ‘പെങ്ങൾസ്ഥാൻ’ ആയ മൂന്നു പേർ ഇപ്പോഴും മലപ്പുറം ജില്ലയിലെ അരീക്കോട്ട്‌ ജീവിച്ചിരിപ്പുണ്ട്‌– പുത്തലം തൊടുകര വീട്ടിൽ കോയ ഉമർ കുട്ടി, അബൂബക്‌ർ, അലി എന്നിവർ; പരേതരായ കുഞ്ഞായിൻ കാക്കാന്റെയും പൂവഞ്ചേരി ഇത്തീരി ഉമ്മയുടെയും മക്കൾ. പുത്തലത്തുകാരൻ തന്നെയായിരുന്ന വട്ടിക്കുത്ത്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഇവരിൽ കോയ ഉമർ കുട്ടിയുടെ കൂടെ ഇരട്ട പെറ്റ

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല Read More »

ഹാദിയക്കും ആഇശക്കും ശേഷം…

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ചുളള ചര്‍ച്ചകളോടെയായിരുന്നു ഇക്കഴിഞ്ഞ റമദാന്റെ തുടക്കം. രണ്ട് ഇന്‍ഡ്യന്‍ പൗരന്‍മാരുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണ് വിധിയെന്നും മതനിരപേക്ഷ പൊതുസമൂഹത്തിന്റെ നേര്‍ക്കുനേരെയുള്ള ഇടപെടലുണ്ടാകേണ്ട പൗരാവകാശ പ്രശ്‌നമാണിതെന്നുമുള്ള പ്രതികരണങ്ങളുണ്ടായി. കേസ് കൈകാര്യം ചെയ്തവര്‍ അതിനെ വൈകാരികമായി തെരുവിലേക്കു വലിച്ചിഴച്ചതിനെ ന്യായീകരിച്ചും വിമര്‍ശിച്ചുമുള്ള പ്രസ്താവനകളുമുണ്ടായി. ഭീകരവാദം മലയാളിയുവാക്കളെ തട്ടിയെടുക്കുവാന്‍ വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹാദിയയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള കോടതിവിധിയുണ്ടായതെന്ന ന്യായീകരണമുണ്ടായി. ഒച്ചപ്പാടുകളെല്ലാം വാര്‍ത്ത വന്നു ഏതാനും ദിവസത്തേക്കു മാത്രമായിരുന്നു. റമദാനില്‍ തന്നെ

ഹാദിയക്കും ആഇശക്കും ശേഷം… Read More »